ശബരിമല ക്ഷേത്രം ഹൈവോള്‍ട്ടേജ് ഊര്‍ജ്ജം പുറത്തുവിടുന്ന കേന്ദ്രം, സ്ത്രീകള്‍ പോയാല്‍ സന്താനോല്‍പ്പാദനത്തെ വരെ ബാധിക്കുമെന്ന് ദേവന്‍ 

ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളും പ്രവേശിക്കരുത് എന്ന് പറയുന്നതിന് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്ന് വിശദീകരിച്ച് നടന്‍ ദേവന്‍
ശബരിമല ക്ഷേത്രം ഹൈവോള്‍ട്ടേജ് ഊര്‍ജ്ജം പുറത്തുവിടുന്ന കേന്ദ്രം, സ്ത്രീകള്‍ പോയാല്‍ സന്താനോല്‍പ്പാദനത്തെ വരെ ബാധിക്കുമെന്ന് ദേവന്‍ 

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളും പ്രവേശിക്കരുത് എന്ന് പറയുന്നതിന് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്ന് വിശദീകരിച്ച് നടന്‍ ദേവന്‍. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അശുദ്ധരല്ലെന്ന് പറഞ്ഞ് തുടങ്ങിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച് ദേവന്‍ ന്യായവാദങ്ങള്‍ നിരത്തിയത്.

ശബരിമല ക്ഷേത്രം ഒരു വെറും ആരാധനാലയമല്ല. ഹൈവോള്‍ട്ടേജ് ഊര്‍ജ്ജം പുറത്തുവിടുന്ന ഒരു കേന്ദ്രമാണിത്. വിഗ്രഹത്തിന്റെ മീറ്ററുകള്‍ താഴെനിന്ന് വരുന്ന ഊര്‍ജ്ജമാണ് ബിംബത്തിന് ജീവന്‍ നല്‍കുന്നത്. 30 കോടി ജനങ്ങളുടെ ശരണഘോഷത്തില്‍ വിഗ്രഹത്തിന് ഉണ്ടാകുന്ന ഊര്‍ജ്ജമാണിത്. ഹൈവോള്‍ട്ടേജിലുളള ഇലക്ട്രിക് എനര്‍ജി, മാഗ്നറ്റിക് എനര്‍ജി എന്നിവ ചേര്‍ന്നുളള പ്രതിഷ്ഠയാണിത്. 

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ശാരീരികവും മാനസികവുമായ ചില ദൗര്‍ബല്യങ്ങള്‍ നേരിടുന്നുണ്ട്. ഒരു തരത്തിലുളള ശക്്തിയില്ലായ്മയാണിത്. ഈ സമയത്ത് ക്ഷേത്രത്തില്‍ പോയാല്‍ ഈ കാന്തികമണ്ഡലം സ്ത്രീകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. സ്ത്രീകളുടെ സന്താനോല്‍പ്പാദനത്തെ വരെ ബാധിക്കാന്‍ ഇത് ഇടയാക്കുമെന്നും ദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com