തിരുവനന്തപുരം:ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ തകർന്ന അന്തർസംസ്ഥാന വൈദ്യൂതലൈനുകൾ നന്നാക്കാനായില്ല. ഇതുകാരണം കേരളത്തിൽ വിവിധ ഭാഗങ്ങളിൽ അരമണിക്കൂറിൽ കുറയാത്ത വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോർഡ് അറിയിച്ചു.
വൈദ്യൂതി പ്രതിസന്ധി തിങ്കളാഴ്ച വൈകുന്നേരത്തോടെയേ പരിഹരിക്കപ്പെടൂവെന്നാണ് സൂചന. കടുത്ത വൈദ്യൂതി ക്ഷാമം നേരിട്ടതിനാൽ ശനിയാഴ്ച പകലും വൈദ്യൂതി വാങ്ങേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ അരമണിക്കൂറോളം ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിയും വന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യൂതി നിയന്ത്രണം തുടരുകയാണ്.
താൽച്ചർ- കോളാർ 500 കെവി ലൈനിന്റെ 192-ാം ടവറാണ് കൊടുങ്കാറ്റിൽ തകർന്നത്. അങ്കൂളം- ശ്രീകാകുളം 765 കെവി ലൈനും കൊടുങ്കാറ്റിൽ തകർന്നിരുന്നു. ആകെ 784 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ