തിരുവനന്തപുരം : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ (തുലാവര്‍ഷം ) ഈ മാസം 26 ഓടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
വടക്കു കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് ശക്തി പ്രാപിച്ചു. ഇതിനൊപ്പം ആൻഡമാൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദമേഖല അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമാകുമെന്നും ഇതും തുലാവർഷത്തിന്റെ വരവിന് ആക്കം കൂട്ടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. അതേസമയം തുലാവർഷം ബുധനാഴ്ചയോടെ തന്നെ സംസ്ഥാനത്ത് പെയ്ത്തു തുടങ്ങുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
മഹാപ്രളയം ഉണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തില്‍ 23.34 ശതമാനം മഴയാണ് അധികം ലഭിച്ചത്. ശരാശരി 203 സെന്റീമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 251 സെന്റീമീറ്റർ മഴയാണ് ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷ കാലത്ത് കേരളത്തിൽ പെയ്തിറങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ