സരിത നായരെ കാണാനില്ല; വിചിത്ര വാദവുമായി പൊലീസ് കോടതിയിൽ

സോളാർ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ് നായരെ കാണാനില്ലെന്ന വിചിത്ര റിപ്പോർട്ടുമായി പൊലീസ്
സരിത നായരെ കാണാനില്ല; വിചിത്ര വാദവുമായി പൊലീസ് കോടതിയിൽ

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ് നായരെ കാണാനില്ലെന്ന വിചിത്ര റിപ്പോർട്ടുമായി പൊലീസ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ സരിത നായരെ കാണാനില്ലെന്ന റിപ്പോർട്ടുമായി വലിയതുറ പൊലീസാണ് കോടതിയിൽ എത്തിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. 

തട്ടിപ്പു കേസിൽ സരിതയ്ക്കെതിരെ നേരത്തേ തന്നെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വാറന്റ് നടപ്പിലാക്കാൻ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. മുൻപ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരായിരുന്നില്ല. പിന്നാലെ പ്രതി എവിടെയെന്ന് അന്വേഷിക്കാൻ കോടതി വലിയതുറ പൊലീസിനു നിർദേശം നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സരിതെ കാണാനില്ലെന്ന റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്.

കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്ത് നാലരലക്ഷ രൂപ തട്ടിച്ചുവെന്നാണു കേസ്. സരിത, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണു പ്രതികൾ. 2009ൽ ആണു സംഭവം. പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്‌ട്രേഷൻ തുകയായി അത്രയും രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്നു മനസ്സിലായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 2010ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com