കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനം. തിങ്കളാഴ്ച മുതല്‍ ജില്ലാ കേന്ദ്രങ്ങളിൽ നിരാഹാര സമരം തുടങ്ങാനാണ് സമിതിയുടെ തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിഷപ്പിനെ സഹായിക്കുന്ന വിധത്തിലാണ് പൊലീസിന്റെ അന്വേഷണമെന്നു സംശയമുള്ളതായി സമരസമിതി അറിയിച്ചു. സമരം സഭയ്ക്കോ കൂദാശകൾക്കോ എതിരല്ലെന്ന് സിസ്റ്റർ അനുപമ വ്യക്തമാക്കി.
അതിനിടെ കന്യാസ്തീയുടെ പരാതിയിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി. സ്വതന്ത്രവും കാര്യക്ഷമവുമാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ