വരള്‍ച്ചയല്ല ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം; ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത് ഇങ്ങനെ..

പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇവര്‍ വാദിക്കുന്നത്.
വരള്‍ച്ചയല്ല ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം; ഭൂവിനിയോഗ ബോര്‍ഡ് പറയുന്നത് ഇങ്ങനെ..

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റുന്നത് ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകളും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനിടെ ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന വാദവുമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് രംഗത്തുവന്നിരിക്കുകയാണ്. പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇവര്‍ വാദിക്കുന്നത്. നദീതടം താഴ്ന്നതിനാലാണ് കിണറുകളിലെ ജലനിരപ്പ് താഴുന്നത് എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഒഴുകിയെത്തിയ ജലത്തിന്റെ പത്ത് ശതമാനം  പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രളയാനന്തരം നദികളും കിണറുകളും വറ്റുന്ന ഇപ്പോഴത്തെ പ്രതിഭാസം വരള്‍ച്ചയല്ല. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടമായതാണ് ജലനിരപ്പ് താഴാന്‍ കാരണം. 

മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാല്‍ കിണറുകള്‍ അടക്കമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. ഇതാണ് കിണറുകളില്‍ സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെത്തന്നെയാണെന്നും ഭൂവിനിയോഗ ബോര്‍ഡ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com