'കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല ഇഷ്ടം' ; ബിജെപിക്ക് മറുപടിയുമായി വൈദികന്‍

ആശംസ അര്‍പ്പിച്ചാല്‍ മെംബര്‍ ആകില്ല. അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം
'കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല ഇഷ്ടം' ; ബിജെപിക്ക് മറുപടിയുമായി വൈദികന്‍

കൊച്ചി :  താന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ ബിജെപിയിലെ സൈബര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചരണത്തെ വിമര്‍ശിച്ച് വൈദികന്‍. ഫാദര്‍ മാത്യു മണവത്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ, താന്‍ ബിജെപി അംഗമായെന്ന തരത്തിലുള്ള വാര്‍ത്ത തള്ളിക്കളഞ്ഞത്. ബിജെപി കേരളത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലെ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് ഫാദര്‍ മാത്യുവിന്റെ എഫ്ബി പോസ്റ്റ്. 

ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം. ആശംസ അര്‍പ്പിച്ചാല്‍ മെംബര്‍ ആകില്ല, നമസ്‌കരിച്ചാലും. വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും ഫാദര്‍ മാത്യു ആവശ്യപ്പെട്ടു. കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം... ഫാദര്‍ മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഫാ. മാത്യൂ മണവത്ത് ഉള്‍പ്പടെ അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ ഉള്‍പ്പെടെ പോസ്റ്റ് വന്നിരുന്നു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം

ആശംസ അര്‍പ്പിച്ചാല്‍ മെംബര്‍ ആകില്ല, നമസ്‌കരിച്ചാലും.

വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം.
ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി യിലെയും അംഗമല്ല ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.
അതു കൊണ്ട് BJP, യുടെയോ, കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയില്‍ BJP യിലെ ശ്രി. അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി വ്യക്തി ബന്ധമുണ്ട്..

ഇന്ന് കോട്ടയത്ത് BJP സ്‌റ്റേറ്റ് പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഞാന്‍ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരിരം സൗദി അറേബ്യയില്‍ 
നിന്നും കൊണ്ടുവരുന്നതിന് നിര്‍ധനമായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാന്‍ സന്ദര്‍ശിച്ചു എന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ?,
ഇതോടൊപ്പം Jose k Mani MP യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?

കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ
കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവര്‍ണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു.

.ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം., എന്റെ പേര് പട്ടികയില്‍ നിന്നും നീക്കണം ഞാന്‍ BJP മെംബര്‍ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബ ഹുമാനമുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാത്രം'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com