കാരക്കസ്: വെനസ്വെല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു നേരെ ഡ്രോൺ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസിൽ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായ ഉടൻ സൈനികർ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പൊടുന്ന പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്ന് മാറ്റി.
ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. മഡുറോയെ വധിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും പ്രതിപക്ഷമാണ് ആക്രമണത്തിനു പിന്നിലെന്നും മന്ത്രി ജോൺ റോഡ്രിഗസ് ആരോപിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്നു പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതെന്നും കൂട്ടിച്ചേർത്തു.വെനസ്വെലൻ സൈന്യത്തിന്റെ 81ാമത് വാർഷികാഘോഷ പരിപാടിയായിരുന്നു വേദി മഡുറോ പ്രസംഗിക്കുന്നതിന്റെയും സൈനികർ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ