ട്രംപിന് പ്ലേബോയ് മോഡലുമായും ബന്ധമുണ്ടായിരുന്നു; യുവതിയെ ട്രംപ് ടവറിലും സ്വകാര്യ ബംഗ്ലാവിലും കൊണ്ടുപോയതായി വെളിപ്പെടുത്തല്‍

മൂന്നാമത്തെ ഭാര്യ മെലാനിയ വിവാഹം കഴിച്ച് അധികം വൈകാതെയാണ് ട്രംപ് പ്ലേബോയ് മോഡലുമായി വിവാഹേതര ബന്ധം സ്ഥാപിച്ചത്‌
ട്രംപിന് പ്ലേബോയ് മോഡലുമായും ബന്ധമുണ്ടായിരുന്നു; യുവതിയെ ട്രംപ് ടവറിലും സ്വകാര്യ ബംഗ്ലാവിലും കൊണ്ടുപോയതായി വെളിപ്പെടുത്തല്‍

മേരിക്കന്‍ പ്രസിഡന്റുമായി ഒന്‍പതു മാസത്തെ വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി പ്ലേബോയ് മോഡല്‍. 1998ലെ പ്ലേബോയ് പ്ലേമേറ്റ് ഓഫ് ദി ഇയറായിരുന്ന മോഡലുമായുള്ള ട്രംപിന്റെ ബന്ധം 2006 ല്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യുവതി എഴുതിയ എട്ട് പേജ് വരുന്ന കുറിപ്പിലാണ് അമേരിക്കന്‍ പ്രസിഡന്റുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറയുന്നതെന്ന് ദി ന്യൂയോര്‍ക് മാഗസീനില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാരെന്‍ മക്ഡൗഗല്‍ എന്ന യുവതിയാണ് വിവാഹേതര ബന്ധത്തെക്കുറിച്ച് പറഞ്ഞത്. ട്രംപ് ടവറിലും സ്വകാര്യ ബംഗ്ലാവായ ബെവര്‍ലി ഹില്‍സ് ഹോട്ടലിലും തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതെല്ലാം രഹസ്യമായി സൂക്ഷിക്കാന്‍ ട്രംപുമായി കരാറില്‍ ഒപ്പുവെച്ചിരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയുന്നതില്‍ നിയന്ത്രണം ഉണ്ടായിരുന്നു. പിന്നീട് തനിക്ക് ഈ ബന്ധത്തില്‍ കുറ്റബോധം തോന്നി. കൂടാതെ തന്റെ അമ്മയുടെ പ്രായത്തെക്കുറിച്ച് ട്രംപ് മോശമായി പറഞ്ഞതും കറുത്ത നിറമുള്ള പുരുഷന്മാരുടെ ശരീരത്തെക്കുറിച്ച് വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചതും കാരണമാണ് ട്രംപുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 

മൂന്നാമത്തെ ഭാര്യ മെലാനിയ വിവാഹം കഴിച്ച് അധികം വൈകാതെയാണ് ട്രംപ് പ്ലേബോയ് മോഡലുമായി വിവാഹേതര ബന്ധം സ്ഥാപിച്ചതന്നും മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ഡൗഗലുമായി ട്രംപിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് തള്ളി. 

വിവാഹിതനായ പുരുഷനുമായി മക്ഡൗഗലിനുള്ള ബന്ധം പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രസിഡന്റ് ഇലക്ഷന്‍ ക്യാംപെയ്ന്‍ സമയത്ത് നാഷണല്‍ എന്‍ക്വിറര്‍ എന്ന ഇതുവരെ പുറത്തിറക്കാത്ത ടാബ്ലോയ്ഡിന് 1,50,000 ഡോളറിനാണ് വിറ്റത്. ഈ ടാബ്ലോയ്ഡിന്റെ പബ്ലിഷര്‍ ട്രംപിന്റെ സുഹൃത്താണെന്നുള്ള  റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നു. അടുത്തിടെ ഇത് നീട്ടാന്‍ കമ്പനി മക്ഡൗഗലിനെ സമീപിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com