ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹം കഴിഞ്ഞു?  പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവിന് പറയാനുള്ളത് ഇതാണ്

പ്രമുഖ രാഷ്ട്രീയ നേതാവ് രഹസ്യമായി വിവാഹം കഴിഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്
ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹം കഴിഞ്ഞു?  പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവിന് പറയാനുള്ളത് ഇതാണ്

ലാഹോര്‍: മൂന്നാമത് വിവാഹം കഴിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ രംഗത്ത്. താന്‍ വിവാഹ വാഗ്ദാനം നടത്തുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാവ് രഹസ്യമായി വിവാഹം കഴിഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. 

ബുഷ്‌റ മനേക എന്ന സ്ത്രീയോട് വിവാഹ വാഗ്ദാനം നടത്തിയെന്നും എന്നാല്‍ തീരുമാനമെടുക്കാന്‍ ഇവര്‍ കുറച്ച് സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഇമ്രാനിന്റെ വക്താവ് വ്യക്തമാക്കി. മക്കളുടേയും കുടുംബത്തിന്റേയും താല്‍പ്പര്യം അറിഞ്ഞ് തീരുമാനമെടുക്കാനായാണ് അവര്‍ കുറച്ച് സമയം ചോദിച്ചിരിക്കുന്നത്. ഒരാളുടെ ഏറ്റവും സ്വകാര്യമായ കാര്യങ്ങള്‍ വരെ ചര്‍ച്ചചെയ്ത് ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നതില്‍ ദുഖമുണ്ട് ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് മനേകയ്ക്കും അവരുടെ മക്കള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. 

വിവാഹ വാഗ്ദാനത്തില്‍ അനുകൂലമായ തീരുമാനമാണ് മനേക എടുക്കുന്നതെങ്കില്‍ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ഇമ്രാന്‍ ഖാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അത്രയും നാള്‍ രണ്ട് കുടുംബത്തിലുള്ളവരുടേയും സ്വകാര്യതയില്‍ മാധ്യമങ്ങള്‍ ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി ഒന്നിന് മനേകയുടമായുള്ള വിവാഹം കഴിഞ്ഞെന്നുള്ള പത്രറിപ്പോര്‍ട്ടുകള്‍ 66 കാരനായ ഇമ്രാന്‍ തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com