ലൈംഗികബന്ധം പുറത്തറിയാതിരിക്കാന്‍ ട്രംപ് പോണ്‍സ്റ്റാറിന് 130,000 ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 
ലൈംഗികബന്ധം പുറത്തറിയാതിരിക്കാന്‍ ട്രംപ് പോണ്‍സ്റ്റാറിന് 130,000 ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തനിക്ക് പ്രശസ്ത പോണ്‍സ്റ്റാര്‍ സ്‌റ്റെഫാനി ക്ലിഫ്‌ബോര്‍ഡുമായുണ്ടായ (സ്‌റ്റോമി ഡാനിയല്‍സ് ) ബന്ധം മറച്ചുവയ്ക്കാന്‍ 130,000 ഡോളര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 

2006ല്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും അടുപ്പത്തിലായതും. മെലാനിയയുമായുള്ള ട്രംപിന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് എബിസി ന്യൂസുമായി സംസാരിക്കാന്‍ സ്‌റ്റെഫാനി തയ്യാറായി. എന്നാല്‍ പൊതുവേദിയില്‍ ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ സ്‌റ്റെഫാനിക്ക് 130,000 ഡോളര്‍ നല്‍കുകയായിരുന്നു. ദീര്‍ഘകാലം ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്‌റ്റെഫാനിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണ്‍ മുഖാന്തരം പണം നല്‍കിയത്.

അതേസമയം റിപ്പോര്‍ട്ടിനെതിരെ വൈറ്റ് ഹൗസും കോഹനും രംഗത്തെത്തിയിട്ടുണ്ട്. പ്രസ്തുത മാഗസിന്‍ ഓരോ വര്‍ഷവും ട്രംപിനെതിരെ കള്ളക്കഥകള്‍ മെനയുകയാണെന്നാണ് കോഹന്‍ വാദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com