കഴിഞ്ഞ പതിനഞ്ച് ദിവസമായി ലോകം ചങ്കിടിപ്പോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തുന്നു. തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിപ്പോയ കുട്ടികളെ പുറത്തെത്തിക്കുന്ന രക്ഷാ ദൗത്യം വിജയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗുഹയില്‍ നിന്ന് രണ്ടുകുട്ടികളെ പുറത്തെത്തിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷിച്ചവരെ പുറത്തെത്തിക്കാനിള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പുറത്തെത്തിച്ച കുട്ടികളെ താത്ക്കാലിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഉടനെതന്നെ ആസുപത്രിയിലേക്ക് മാറ്റും.ഗുഹയില്‍ ഇനി പത്തുകുട്ടികളും ഫുട്‌ബോള്‍ കോച്ചുമാണ് ഉള്ളത്. സങ്കീര്‍ണവും ദുഷ്‌കരവുമായ ഗുഹയിലെ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് കുട്ടികളെ പുറത്തെത്തിക്കാന്‍ തയ്യാറാക്കിയ വിശദമായ രക്ഷാ പദ്ധതി വിജയം കണ്ടിരിക്കുകയാണ്. നീന്തല്‍ വസ്ത്രങ്ങളും ഓക്‌സിജന്‍ മാസ്‌കും ധരിപ്പിച്ച് ഗുഹയില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയില്‍കൂടി കുട്ടികളെ പുറത്തെത്തിക്കുകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം രീാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്.
ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജൂണ്‍ 23നാണ് അണ്ടര്‍ പതിനാറ് ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികളെയും കൊണ്ട് ട്രെക്കങിനായാണ് കോച്ച് ഗുഹാമുഖത്തെത്തിയത്. ഗുഹയില്‍ കയറിയതിന് പിന്നാലെ തുടങ്ങിയ ശക്തമായ മഴയില്‍ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷ് ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ പങ്കെടുത്ത തായ്‌ലാന്‍ഡ് രക്ഷാ പ്രവര്‍ത്തകന്‍ മരണപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ