മോസ്കോ: റഷ്യയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മുതൽ വെകീട്ട് എട്ട് വരെയാണ് തെരഞ്ഞെടുപ്പ്. ഞായറാഴ്ച വൈകീട്ടോടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുടിൻ ഉൾപ്പടെ എട്ട് സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്
നിലവിലെ പ്രസിഡൻറ് വ്ലാഡമീർ പുടിൻ ഒരുവട്ടം കൂടി റഷ്യയുടെ പ്രസിഡൻറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് റഷ്യ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പുടിൻ ഇക്കുറിയും മൽസരിക്കുന്നത്.
പവേൽ ഗ്രുഡിൻ(റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി), മാക്സിം സുര്യാക്കിൻ(കമ്യൂണിസ്റ്റ് ഒാഫ് റഷ്യ), വ്ലാദമിർ ഷിറിനോവ്സ്കി(ലിബറൽ ഡെമോക്രാറ്റിക് പാർട്ടി) എന്നിവരാണ് തെരഞ്ഞെടുപ്പിലെ പുടിെൻറ മുഖ്യഎതിരാളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ