പത്തുകോടി രൂപ ലോട്ടറി അടിച്ചു, തിരിച്ചറിഞ്ഞത് പത്തുമാസത്തിന് ശേഷം 

പത്തുകോടിരൂപയുടെ ലോട്ടറിയടിച്ചെങ്കിലും വിവരം ഭാഗ്യവാന്‍ അറിഞ്ഞത് പത്തുമാസത്തിന് ശേഷം
പത്തുകോടി രൂപ ലോട്ടറി അടിച്ചു, തിരിച്ചറിഞ്ഞത് പത്തുമാസത്തിന് ശേഷം 

മോന്‍ട്രിയാല്‍ : പത്തുകോടിരൂപയുടെ ലോട്ടറിയടിച്ചെങ്കിലും വിവരം ഭാഗ്യവാന്‍ അറിഞ്ഞത്  പത്തുമാസത്തിന് ശേഷം. കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്റിസാണ് ഈ ഭാഗ്യവാന്‍. ടിക്കറ്റ് ലഭിച്ചതാകട്ടെ അവിചാരിതമായി അലമാരയില്‍ കൂട്ടിയിട്ടിരുന്ന ജീന്‍സ് ഒതുക്കിവെക്കുന്നതിനിടെ യാദൃശ്ചികമായി ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ്.  

പത്തുമാസം മുമ്പ്, കഴിഞ്ഞ ഡിസംബറിലാണ് ഗ്രിഗോറിയോ ലോട്ടറി ടിക്കറ്റെടുത്തത്. എടുത്ത ഉടന്‍ തന്നെ ലോട്ടറി ടിക്കറ്റ് മടക്കി ജീന്‍സിന്റെ പോക്കറ്റില്‍ ഭദ്രമായി വയ്ക്കുകയും ചെയ്തു. പിന്നീട് ലോട്ടറിയുടെ കാര്യം അദ്ദേഹം മറന്നു. ഡിസംബര്‍ ആറിന് ഫലപ്രഖ്യാപനം നടന്നെങ്കിലും ലോട്ടറി എടുത്ത കാര്യം മറന്നു പോയതിനാല്‍ ഗ്രിഗോറിയോ അത് ശ്രദ്ധിച്ചില്ല.

നാലു ടിക്കറ്റുകള്‍ക്കായിരുന്നു അന്ന് ഒന്നാം സമ്മാനമടിച്ചത്. 5.4 മില്യന്‍ ഡോളര്‍ (ഏകദേശം നാല്‍പ്പതുകോടിരൂപ) ആയിരുന്നു നാലു ടിക്കറ്റുകള്‍ക്കും കൂടിയുള്ള ആകെ സമ്മാനത്തുക. ഇതില്‍ 1.35 മില്യണ്‍ ഡോളര്‍ (ഏകദേശം 10,03,11,750 രൂപ)യായിരുന്നു ഗ്രിഗോറിയസിന്റെ വിഹിതം. മറ്റു മൂന്നു ടിക്കറ്റുകളുടെ ഉടമകളും സമ്മാനത്തുക കൈപ്പറ്റി. എന്നാല്‍ ഗ്രിഗോറിയോ ടിക്കറ്റിന്റെ കാര്യം മറന്നുപോയതിനാല്‍ അധികൃതരെ സമീപിച്ചില്ല. 

കഴിഞ്ഞ ദിവസം സഹോദരി ഗ്രിഗോറിയോസിനോട് വസ്ത്രങ്ങള്‍ ഒതുക്കിവയ്ക്കാനും മിച്ചമുള്ളവ ദാനം ചെയ്യാനും ആവശ്യപ്പെട്ടു. അങ്ങനെ വസ്ത്രങ്ങള്‍ ഒതുക്കിവയ്ക്കുന്നതിനിടെ ഒരു ജീന്‍സിനുള്ളില്‍ നിന്ന് യാദൃശ്ചികമായി ലോട്ടറി ടിക്കറ്റ് ഗ്രിഗോറിയസിന്റെ കയ്യില്‍ കിട്ടുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്നറിയാനുള്ള കൗതുകത്തിന് ഗ്രിഗോറിയസ് അതുമായി സമീപത്തെ കടയിലെത്തിയപ്പോഴാണ്, തനിക്ക് പത്തുകോടി അടിച്ച കാര്യം ഗ്രിഗോറിയോസ് അറിഞ്ഞതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ലോട്ടോ ക്യൂബിലെ നിയമപ്രകാരം, സമ്മാനത്തുകയില്‍ അവകാശം ഉന്നയിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്. ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഗ്രിഗോറിയസിന് ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്. വിരമിച്ച ശേഷമുള്ള വിശ്രമ ജീവിതത്തിന് സമ്മാനത്തുക വിനിയോഗിക്കുമെന്ന് ഗ്രിഗോറിയസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com