ഒരു ദിവസം 20ല്‍ കൂടുതല്‍ സിഗരറ്റ് വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കാഴ്ചശക്തി തകരാറിലാകും

ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്ന് സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഒരു ദിവസം 20ല്‍ കൂടുതല്‍ സിഗരറ്റ് വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കാഴ്ചശക്തി തകരാറിലാകും

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഹൃദ്രോഗവും കാന്‍സറും ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ ശക്തമായ ബോധവല്‍ക്കരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ പുകവലി നിങ്ങളുടെ കാഴ്ചശക്തിയെ തകരാറിലാക്കുമെന്ന പുതിയ പഠനഫലം പുറത്തു വന്നിരിക്കുകയാണ്.

ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്ന് സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് നിറങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവും കുറവായിരിക്കും. അമിതമായി പുകവലിക്കുന്നവര്‍ക്ക് ചുവപ്പ്, പച്ച, നീല, മഞ്ഞ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ല. സിഗരറ്റില്‍ അടങ്ങിയ ന്യൂറോ ടോക്‌സിക് ആയ രാസവസ്തുക്കളാണ് നിറങ്ങള്‍ തിരിച്ചറിയാനും കാണാനുമുള്ള ശേഷി നശിപ്പിക്കുന്നത്. 
 
സിഗരറ്റ് പുകയില്‍ മാരകമായ നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കുന്നു. സ്വാഭാവിക ചലനം, ചിന്തയുടെ നിയന്ത്രണം ഇവയെയെല്ലാം ഇതു ബാധിക്കും. കൂടാതെ തലച്ചോറില്‍ കാഴ്ചശക്തിയെ പ്രോസസ്സ് ചെയ്യുന്ന സ്ഥലങ്ങളുടെ പ്രവര്‍ത്തനവും സാവധാനത്തിലാക്കുമെന്നും റട്‌ജേഴ്‌സ് സര്‍വകലാശാലയിലെ ഗവേഷ കനായ സ്റ്റീവന്‍ സില്‍വര്‍സ്‌റ്റെയ്ന്‍ പറയുന്നു.

ജീവിതത്തില്‍ ആകെ 15 സിഗരറ്റിലും കുറവ് മാത്രം വലിച്ചിട്ടുള്ളവരും ആരോഗ്യവാന്‍മാരുമായ 71 പേരെയും ദിവസവും 20 സിഗരറ്റിലധികം വലിക്കുന്ന 63 പേരെയുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവര്‍ 25നും 45നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അമിതമായി പുകവലിക്കുന്നവരില്‍ ചുവപ്പ്, പച്ച, നീല, മഞ്ഞ നിറങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. 
  
ദീര്‍ഘകാലം പുകവലിക്കുന്നതുമൂലം പ്രായമാകുമ്പോള്‍ നേത്രരോഗമായ മക്യുലാര്‍ ഡീജനറേഷന്‍ ബാധിക്കുമെന്നും കണ്ണിലെ ലെന്‍സ് മഞ്ഞനിറമാകുന്നതിനും ഇന്‍ഫ്‌ലമേഷനും കാരണമാകുമെന്നും നേരത്തേ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com