ആദ്യ ഡോസിന് 16 ആഴ്ചയ്ക്കകം രണ്ടാം കുത്തിവയ്പ്പു മതി; പോസിറ്റിവ് ആയവര്‍ക്കു വാക്‌സിന്‍ ആറു മാസത്തിനു ശേഷം; ശുപാര്‍ശ

നിലവില്‍ കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലു മുതല്‍ എട്ട് ആഴ്ച വരെയാണ്
ചിത്രം പിടിഐ
ചിത്രം പിടിഐ



ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍, ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതിയുടെ ശുപാര്‍ശ. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്നും നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ് ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലു മുതല്‍ എട്ട് ആഴ്ച വരെയാണ്. ഇത് 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. കോവാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ മാറ്റമൊന്നും സമിതി നിര്‍ദേശിച്ചിട്ടില്ല.

കോവിഡ് പോസിറ്റിവ് ആയവര്‍ ആറു മാസത്തിനു ശേഷം മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഏതു വാക്‌സിനും സ്വീകരിക്കണോ എന്ന ചോയിസ് നല്‍കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏതു സമയവും വാക്‌സിന്‍ നല്‍കാമെന്നും സമിതി പറയുന്നു.

സമിതിയുടെ ശുപാര്‍ശകള്‍ ദേശീയ വിദഗ്ധ സമിതിയാണ് പരിശോധിക്കുക. വിദഗ്ധസമിതി ശുപാര്‍ശകള്‍ പ്രകാരമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com