ഇന്ത്യയില്‍ 13 ശതമാനം കുട്ടികളും ജനിക്കുന്നത് മാസം തികയാതെ, വായു മലിനീകരണം ഒരു പ്രധാന ഘടകം

ഗർഭകാലത്ത് സൂക്ഷ്മ കണികളുമായുള്ള വർധിച്ച എക്സ്പോഷർ കുഞ്ഞുകൾ ഭാരക്കുറവോടെ ജനിക്കാനുള്ള സാധ്യത 40 ശതമാനമായി വർധിപ്പിച്ചു.
Mother holding child
Child BirthPexels
Updated on
2 min read

ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികള്‍ മാസം തികയാതെ ജനിക്കുന്നതിനും ഭാരക്കുറവോടെ ജനിക്കുന്നതിനും വായു മലിനീകരണത്തിന് ഒരു പ്രധാന പങ്കുണ്ടെന്ന് വിദഗ്ധ പഠനം. ഇന്ത്യയില്‍ 13 ശതമാനം കുട്ടികളും ജനിക്കുന്നത് മാസം തികയാതെയെന്ന് ജനസംഖ്യാ ആരോഗ്യ സർവേ 2019-21 റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ മാറ്റം, വായു മലിനീകരണം എന്നിവ അമ്മയുടെ ഗര്‍ഭകാല ആരോഗ്യത്തെയും കുട്ടികളുടെ ജനനത്തെയും വിപരീതമായി ബാധിക്കുന്നുണ്ടെന്ന് വിദ​ഗ്ധ സംഘത്തിന്റെ വിശകലനം.

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യുകെയിലെയും അയർലൻഡിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ​ഗവേഷകർ നാഷണൽ ഫാമിലി ഹെൽത്ത് സർവേ-അഞ്ചും റിമോട്ട് സെൻസിങ് ഡാറ്റയും പരിശോധിച്ച് സ്ത്രീകളില്‍ ഗർഭകാലത്തെ വായു മലിനീകരണം എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്തു.

ഗർഭകാലത്ത് സൂക്ഷ്മ കണികളുമായുള്ള വർധിച്ച എക്സ്പോഷർ കുഞ്ഞുകൾ ഭാരക്കുറവോടെ ജനിക്കാനുള്ള സാധ്യത 40 ശതമാനമായി വർധിപ്പിച്ചതായും മാസം തികയാതെയുള്ള ജനനം (Child Birth) 70 ശതമാനമായി കൂടിയെന്നും ​ഗവേഷകർ കണ്ടെത്തി. മഴ, താപനില തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് ജനന പ്രതികൂല ഫലങ്ങളുമായി വലിയ ബന്ധമുണ്ടെന്ന് സംഘം കണ്ടെത്തി.

ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലെ കുട്ടികൾ വായു മലിനീകരണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് PLoS ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2.5 മൈക്രോണിൽ താഴെ വ്യാസമുള്ള, സൂക്ഷ്മ കണികാ പദാർത്ഥം 2.5 (PM2.5) ഏറ്റവും ദോഷകരമായ വായു മലിനീകരണ ഘടകമായി കണക്കാക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഹിമാചൽ പ്രദേശിലാണ് മാസം തികയാതെയുള്ള ജനനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് (39 ശതമാനം). ഉത്തരാഖണ്ഡ് (27 ശതമാനം), രാജസ്ഥാൻ (18 ശതമാനം), ഡൽഹി (17 ശതമാനം) എന്നിങ്ങനെയാണ് ക്രമം. അതേസമയം മിസോറാം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഈ പ്രവണത വളരെ കുറവാണെന്നും ഗവേഷകര്‍ പറയുന്നു.

ഭാരക്കുറവോടെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ജനിക്കുന്നത് പഞ്ചാബിലാണ് (22 ശതമാനം). പിന്നാലെ ഡൽഹി, ദാദ്ര, നാഗർ ഹവേലി, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളുമുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള ഡാറ്റയും റാസ്റ്റർ ചിത്രങ്ങളും ഉപയോഗിച്ച്, ഗർഭാശയത്തിൽ വായു മലിനീകരണത്തിന് വിധേയമാകുന്നതും ജനന ഫലങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിന് വിവിധ സ്ഥിതിവിവര വിശകലനങ്ങളും സ്ഥല മോഡലുകളും പഠനം ഉപയോഗിച്ചിരുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

Mother holding child
ഇരുട്ടത്ത് ഉറങ്ങാന്‍ പേടിയുണ്ടോ? കാൻസറിനെ ചെറുക്കാൻ മികച്ച മാർ​ഗമെന്ന് വിദ​ഗ്ധർ

PM2.5 എക്സ്പോഷറിൽ ഒരു ക്യുബിക് മീറ്ററിന് 10 മൈക്രോഗ്രാം എന്ന വർധനവ് ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തില്‍ അഞ്ച് ശതമാനം വരെയും മാസം തികയാതെയുള്ള ജനനങ്ങളില്‍ 12 ശതമാനത്തിന്റെയും വർധനവുണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ-5ന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ ജനിച്ച കുട്ടികളിൽ 18 ശതമാനവും ജനനസമയത്ത് ഭാരം കുറവായിരുന്നുവെന്ന് സംഘം കൂട്ടിച്ചേർത്തു.

Mother holding child
​ചോറ് കുറച്ച് മതി, പകരം ചിക്കനും മുട്ടയും ആകാം; ഇന്ത്യക്കാർക്ക് പ്രിയം പ്രോട്ടീൻ റിച്ച് ഡയറ്റ്

ചൂട് പ്രവർത്തന പദ്ധതികൾ, ജല മാനേജ്മെന്റ് തുടങ്ങിയ കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ ടെക്നിക്കുകള്‍ പൊതുജനാരോഗ്യ ആസൂത്രണത്തിൽ ഉൾപ്പെടുത്തണമെന്നും പഠനത്തില്‍ പറയുന്നു. വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം പൊതുജനാരോഗ്യ സംരംഭങ്ങളുടെ, പ്രത്യേകിച്ച് ഗർഭിണികൾക്കിടയിൽ ഭാഗമായി ഉയർത്തണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

Summary

India's health survey data reveals 13 percent children born prematurely.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com