വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ 
Sports

പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ് ഞാന്‍: വിരാട് കോഹ്‌ലി

കൂടുതല്‍ ഓസ്‌ട്രേലിയന്‍ ആയ ഓസ്‌ട്രേലിയന്‍ അല്ലാത്ത ക്രിക്കറ്റ് താരം എന്ന ഗ്രെഗ് ചാപ്പലിന്റെ വിശേഷണത്തോട് പ്രതികരിക്കുകയായിരുന്നു കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ് താനെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കൂടുതല്‍ ഓസ്‌ട്രേലിയന്‍ ആയ ഓസ്‌ട്രേലിയന്‍ അല്ലാത്ത ക്രിക്കറ്റ് താരം എന്ന ഗ്രെഗ് ചാപ്പലിന്റെ വിശേഷണത്തോട് പ്രതികരിക്കുകയായിരുന്നു കോഹ് ലി. 

ഞാന്‍ എല്ലായ്‌പ്പോഴും ഞാനായി തന്നെയാണ് ഇരുന്നത്. എന്റെ വ്യക്തിത്വവും സ്വഭാവവും വെച്ച് നോക്കുമ്പോള്‍, ഞാന്‍ നവ ഇന്ത്യയുടെ പ്രതിനിധിയാണ്. അങ്ങനെയാണ് ഞാന്‍ അതിനെ നോക്കി കാണുന്നത്, ആദ്യ ടെസ്റ്റിന് മുന്‍പായുള്ള വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ കോഹ്‌ലി പറഞ്ഞു. 

ഓസ്‌ട്രേലിയക്കാരുടെ ചിന്താഗതിയുമായി എന്റേതിന് താരതമ്യപ്പെടുത്തുകയല്ല വേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ തുടക്കം മുതല്‍ എങ്ങനെ നമ്മള്‍ നില്‍ക്കുന്നു എന്നതാണ് കാര്യം. എന്റെ വ്യക്തിത്വം ആദ്യ ദിവസം മുതല്‍ ഇങ്ങനെയായിരുന്നു. പുതിയ ഇന്ത്യ വെല്ലിവിളികള്‍ ഏറ്റെടുക്കുകയും, പ്രത്യാശയും പോസിറ്റിവിറ്റിയും നിറയ്ക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വഴിയെ വരുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ് ഞങ്ങള്‍, കോഹ് ലി പറഞ്ഞു. 

ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രാത്രി പകല്‍ ടെസ്റ്റ് ആണ് അത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. എന്നാല്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിന് പിന്നാലെ കോഹ് ലി ഇന്ത്യയിലേക്ക് മടങ്ങും. രഹാനെ ആയിരിക്കും കോഹ് ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT