സമകാലിക മലയാളം ഡെസ്ക്
കേംബ്രിജിലെ തെരുവുകളിൽനിന്നാണ് മാറ്റ് ഡെയ്മനെന്ന ഹോളീവുഡിലെ സൂപ്പർതാരം 170 മില്യൺ ഡോളർ ( 1633 കോടി രൂപ) ആസ്തിയിലേക്ക് വളരുന്നത്
ഹാർവർഡ് യൂണിവേഴ്സിറ്റിയിലെ പഠനം ഉപേക്ഷിച്ച് സിനിമാ സ്വപ്നങ്ങളുമായി ന്യൂയോർക്കിലേക്ക് കൂട്ടുകാരൻ ബെൻ ആഫ്ലെക്കിനൊപ്പം വണ്ടി കയറി
പതിനെട്ടാം വയസിൽ മിസ്റ്റിക് പിസ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച മാറ്റ് ഡെയ്‌മന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തത് 'ഗുഡ് വിൽ ഹണ്ടിങ്' എന്ന ചിത്രമാണ്
ആത്മസുഹൃത്ത് ബെൻ ആഫ്ലെക്കും മാറ്റ് ഡെയ്‌മനും ചേർന്ന് എഴുതിയ ഗുഡ് വിൽ ഹണ്ടിങിന്റെ തിരക്കഥയ്ക്ക് ഇരുവർക്കും ഓസ്കർ ലഭിച്ചു
സ്പീൽബർഗിന്റെ 'സേവിങ് പ്രൈവറ്റ് റയാൻ', നോളന്റെ 'ഇന്റർസ്റ്റെല്ലാർ', 'ഓപ്പൺഹൈമർ', റിഡ്ലി സ്കോട്ടിന്റെ ദ് മാർഷ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസിൽ ഗ്യാരണ്ടി താരമായി മാറ്റ് ഡെയ്മൻ
ഒരു മാസ് ഹീറോ പരിവേഷത്തിലേക്ക് മാറ്റ് ഡെയ്മനെ എത്തിക്കുന്നത് 'ജെയിസൺ ബോൺ' ഫ്രാഞ്ചൈസിയിലെ ആക്ഷൻ രംഗങ്ങളാണ്
അതിലെ 'ദ ബോൺ അൾടിമേറ്റം' എന്ന ചിത്രത്തിന് 2.6 കോടി രൂപയാണ് മാറ്റ് ഡെയ്മൻ പ്രതിഫലം വാങ്ങിയത്
ഒരോ ഡയലോഗിനും പത്തു ലക്ഷം ഡോളർ പ്രതിഫലം എന്ന വാർത്ത ഹോളീവുഡിനെ ഞെട്ടിച്ചു
ഇന്ന് ഒഡീസിയസ് എന്ന ഇതിഹാസമായി ബോക്സ് ഓഫീസ് വാഴുകയാണ് മാറ്റ് ഡെയ്മൻ
1.5 കോടി ഡോളറാണ് (144 കോടി രൂപ) ചിത്രത്തിലെ പ്രതിഫലം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates