അപ്രതീക്ഷിത കുതിപ്പ്; വേഗറാണിയായി ജൂലിയന്‍ ആല്‍ഫ്രഡ്

സമകാലിക മലയാളം ഡെസ്ക്

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സെന്റ് ലൂസിയയില്‍ നിന്ന് അപ്രതീക്ഷിത താരോദയം.

എപി

യുഎസ് താരം ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു ഇന്നലെ 23 ഇരുപത്തിമൂന്നുകാരി ജൂലിയന്‍ ആല്‍ഫ്രഡിന്റെ കുതിപ്പ്.

എപി

പാരിസ് ഒളിംപിക്‌സ് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ യുഎസിന്റേയും ജമൈക്കയുടേയും കുത്തക തകര്‍ത്ത് ജൂലിയന്‍ ആല്‍ഫ്രണ്ട് ചാംപ്യനായി.

എപി

കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ജൂലിയന്‍ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. 10.72 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.

എപി

നിലവിലെ ലോക ചാംപ്യന്‍ യുഎസിന്റെ ഷാകെറി റിച്ചഡ്‌സനെ പിന്തള്ളിയാണ് ജൂലിയന്‍ ആല്‍ഫ്രഡിന്റെ സ്വര്‍ണം. അമേരിക്കയുടെ മെലിസ ജെഫേഴ്‌സണാണ് വെങ്കലം.

എപി

കരീബിയയിലെ കൊച്ചു ദ്വീപ് രാജ്യമായ സെന്റ് ലൂസിയ നേടുന്ന ആദ്യ ഒളിംപിക് മെഡലാണിത്.

എപി

2024 ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 60 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു ഈ താരം. 2022 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 100 മീറ്ററില്‍ വെള്ളി നേടിയിരുന്നു.

എപി

3 യുഎസ് താരങ്ങളും ഒരു ജമൈക്കന്‍ താരവും അണിനിരന്ന ഫൈനലില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡെടുത്തു കുതിച്ചാണ് ജൂലിയന്‍ ആല്‍ഫ്രഡ് സ്വര്‍ണം നേടിയത്.

എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates