Ants: അമ്പമ്പോ! ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണമെത്ര?

സമകാലിക മലയാളം ഡെസ്ക്

പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ് ഉറുമ്പുകള്‍, ഏകദേശം 22,000 ഇനം ഉറുമ്പുകള്‍ ലോകമെമ്പാടുമായുണ്ട്.

ഉറുമ്പ് വൈവിധ്യത്തിന്റെ ഒരു ആഗോള കേന്ദ്രമാണ് ഓസ്ട്രേലിയയിലെ ഉഷ്ണമേഖലകള്‍. ഇവിടങ്ങളില്‍ മാത്രം പ്രദേശങ്ങളില്‍ മാത്രം ഏകദേശം 5,000 ഇനങ്ങളുണ്ട്.

പ്രകൃതിയുടെ ശുചീകരണ സംഘമാണ് ഉറുമ്പുകള്‍. അവ മാലിന്യം നീക്കം ചെയ്യുകയും ആരോഗ്യകരവും സന്തുലിതവുമായ ഒരു ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണമെത്ര? ഏകദേശം 20 ക്വാഡ്രില്യണ്‍ എന്നാണ് കണക്ക്. അതായത് അതായത് 20 നു ശേഷം 15 പൂജ്യങ്ങള്‍. ഒരുമനുഷ്യന് 50 ലക്ഷം എന്ന നിലയിൽ ഉറുമ്പുകളുടെ എണ്ണം കണക്കാക്കാം.

സാമൂഹ്യ ജീവികളാണ് ഉറുമ്പുകള്‍. ഉറുമ്പുകളുടെ ജീവിതത്തിന് അടിസ്ഥാനം അവയുടെ സാമൂഹിക സ്വഭാവമാണ്.

തേനീച്ചകള്‍ക്ക് സമാനമാണ് ഇവയുടെ കോളനികള്‍. രാജ്ഞി പ്രത്യുല്‍പാദനം നടത്തുകയും മറ്റുള്ളവ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും വൃത്തിയാക്കുന്നതിലും ഭക്ഷണം തേടുക എന്നിവയില്‍ ഇടപെടുന്നു. തൊഴിലാളി ഉറുമ്പുകള്‍ എല്ലായ്‌പ്പോഴും പെണ്‍ ഉറുമ്പുകളാണ്.

ഉറുമ്പുകളുടെ കോളനികള്‍ അതിശയകരമാംവിധം സങ്കീര്‍ണ്ണമാണ്. പാതകളുടെ ശൃംഖലകള്‍, പരസപരം തൊട്ടുനിന്ന് ജീവനുള്ള പാലങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയും ഇവയുടെ പ്രത്യേകതയാണ്.

ഉറുമ്പുകളുടെ ശരീരഘടന അവയുടെ ജീവിതത്തില്‍ ഏറെ പ്രധാനമാണ്. ഉയരമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പോലും സാന്നിധ്യം ഉറപ്പിക്കാന്‍ ഉറുമ്പുകള്‍ക്കിതിലൂടെ കഴിയുന്നു. കാലുകളിലെ ചെറിയ പശ പോലുള്ള പാഡുകളും കാലിലെ നേര്‍ത്ത രോമങ്ങളും ഇവയെ ഉയരങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നു

പ്രത്യേക ശരീര ഘടന ഉറുമ്പുകളെ ചുവരുകളില്‍ പറ്റിപ്പിടിച്ചിരിക്കാനും മനുഷ്യന്റെ കണ്ണിന് മിനുസമാര്‍ന്നതായി തോന്നുന്ന പ്രതലങ്ങളില്‍ പോലും കാലുറപ്പിക്കാനും സഹായിക്കുന്നു.

വേട്ടക്കാരും വിത്ത് വിതരണക്കാര്‍ എന്നീ നിലകളില്‍ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ് ഉറുമ്പുകള്‍.

കീടനാശിനി ഉപയോഗിച്ച് ഉറുമ്പ് കോളനികളെ ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ ഉറുമ്പുകള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ദോഷം ചെയ്യുന്നത് എന്ന് ആലോചിച്ച ശേഷം മാത്രം ഇതിന് മുതിരാം.

ഉറുമ്പുകള്‍ നിങ്ങളുടെ വീട്ടിലേക്ക് കടക്കാന്‍ സാധ്യതയുള്ള ചെറിയ വിള്ളലുകളോ പ്രവേശന കവാടങ്ങളോ അടയ്ക്കുക, നിങ്ങളുടെ ജനാലകളിലും വാതിലുകളിലും നന്നായി യോജിക്കുന്ന കൊതുക് വല പോലുള്ളവ ഉപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക