ന്യൂ ജെൻ പിള്ളാരോട് മുട്ടിനില്‍ക്കാതെ വഴിയില്ല, പഴഞ്ചൻ രീതിളോട് പറയണം 'നോ'

അഞ്ജു

എല്ലാ കാലത്തും തലമുറകൾ തമ്മിൽ ആശയപരവും പ്രായോഗികവുമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ചിലര്‍ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ന്യൂ ജെന്‍ പിള്ളാര്‍ക്കൊപ്പം ഒഴികുമ്പോള്‍, കര്‍ക്കശക്കാരായ മറ്റു ചിലര്‍ ഇന്നത്തെ കുട്ടികള്‍ക്കൊപ്പം മുട്ടിനില്‍ക്കാന്‍ പെടാപ്പാട് പെടും.

കാര്യങ്ങള്‍ ഇത്ര സിംപിള്‍ ആയിരിക്കുമ്പോള്‍ എന്തിന് വളഞ്ഞു മൂക്കില്‍ പിടിക്കണമെന്നാണ് ന്യൂ ജെന്‍ പിള്ളാരുടെ ചോദ്യം. മാറ്റങ്ങളെ അംഗീകരിക്കാന്‍ ചില പഴഞ്ചന്‍ രീതികളില്‍ തിരുത്തു വരുത്തേണ്ടതുണ്ട്.

വിളിയോട് വിളി

എന്തിനും ഏതിനും വിളിച്ചു തന്നെ പറയണമെന്ന രീതി പഴഞ്ചനായി. 70 ശതമാനം ചെറുപ്പക്കാരും ഫോണ്‍ കോളിനെക്കാള്‍ ടെക്‌സ്റ്റ് മസേജ് ഇഷ്ടപ്പെടുന്നവരാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വോയ്‌സ് കോള്‍ ചെയ്യുന്നത് നിങ്ങള്‍ കര്‍ക്കശക്കാനും അജ്ഞനുമാണെന്ന തോന്നല്‍ ഉണ്ടാക്കും.

ഞങ്ങളുടെ കാലത്ത്..!

ഇന്നത്തെ മാറ്റങ്ങളെ നിങ്ങൾ വളർന്നുവന്ന സാഹചര്യവുമായി നിരന്തരം താരതമ്യപ്പെടുത്തുന്നത് നിങ്ങളെ വലിയ ആളാക്കില്ല. ഭൂതകാലത്തോട് പറ്റിനിൽക്കുന്നത് പലപ്പോഴും നിങ്ങൾക്ക് മാറാന്‍ താൽപ്പര്യമില്ലെന്ന് സൂചിപ്പിക്കുന്നു. അത് നിങ്ങളെ ചുറ്റുമുള്ള ലോകവുമായി പൂർണ്ണമായും പൊരുത്തമില്ലാത്തവരാക്കി മാറ്റും. ശരിക്കും നിങ്ങള്‍ തുറന്ന മനസുള്ള ആളാണെങ്കില്‍ പോലും.

ഇ-മെയിൽ ഫോർമാറ്റ്

10 വര്‍ഷം മുന്‍പ് ഉപയോഗിച്ചിരുന്ന അതേ ഇ-മെയില്‍ ഫോര്‍മാറ്റ് തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ചെറുപ്പക്കാർ ഒരു ഡിഎം അയയ്ക്കുന്ന രീതിയിലാണ് ഇമെയിലുകൾ എഴുതുന്നത്, ഹ്രസ്വവും, കാഷ്വലും, നേരെ കാര്യത്തിലേക്ക് എന്നതാണ് രീതി.

തിരക്ക് അഭിമാനമെന്ന് കരുതുന്നു

തിരക്കാകുന്നത് അഭിമാനത്തോടെ പറയുന്നത് പഴയ തലമുറയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ തലമുറ. അവര്‍ തിരക്കിനോട് അത്ര താല്‍പര്യം കാണിക്കാറില്ല. കൂടുതൽ ചെയ്യുന്നതിനെക്കുറിച്ചല്ല - എന്താണ് ചെയ്യുന്നതെന്നാണ് പ്രധാനം.

ഓണ്‍ലൈന്‍ വിശ്വാസമില്ല

എല്ലാം നേരിട്ടായിരിക്കണമെന്ന രീതി ശീലിച്ചു വളര്‍ന്നു വന്നവരാണ് പഴയ തലമുറ. കാര്യങ്ങളെ ഓണ്‍ലൈന്‍ ആകുന്നതും ചെയ്യുന്നതും അംഗീകരിക്കാന്‍ അവര്‍ക്ക് പ്രയാസമാണ്. ജോലി, ബന്ധം, സഹകരണം ഇതെല്ലാം ഓൺലൈനിൽ സംഭവിക്കാമെന്ന് കോവിഡി കാലം നമ്മെ തെളിയിച്ചു.