സമകാലിക മലയാളം ഡെസ്ക്
കായിക പ്രേമികളുടെ മനം കവര്‍ന്ന് ഫെഡറേഷന്‍ കപ്പ് അത്ല്റ്റിക്സില്‍ വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ നിഹാരിക വസിഷ്ഠ് അത്ര ചില്ലറക്കാരിയല്ല
മലയാളി താരം സാന്ദ്രാ ബാബുവിനെ പിന്നിലാക്കി കൈവരിച്ച നേട്ടത്തോടെയാണ് നിഹാരിക ശ്രദ്ധാ കേന്ദ്രമായത്
അത്‌ലറ്റിക്‌സിന് പുറത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും നിഹാരിക വസിഷ്ഠ് പ്രശസ്തയാണ്.
മൂന്ന് ലക്ഷത്തിന് ഫോളോവേഴ്‌സാണ് മുപ്പതുകാരിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
പരിശീലനത്തിന്റേയും വര്‍ക്ക്ഔട്ടിന്റേയും ചിത്രങ്ങളും വീഡിയോകളുമാണ് ആദ്യം പോസ്റ്റ് ചെയ്ത് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന രീതിയില്‍ കൈവരിച്ച നേട്ടമാണ് തന്റെ കരിയര്‍ വളര്‍ത്താന്‍ സഹായിച്ചതെന്ന് നിഹാരിക പറയുന്നു.
സോഷ്യല്‍ മീഡിയില്‍ നിന്നുള്ള വരുമാനവും പാര്‍ട്ട് ടൈം ജോലികളില്‍ നിന്നുള്ള പണവുമാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്തായിരുന്നു നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ടാക്കിയത്. പരിശീലനത്തിന്റേയും വര്‍ക്ക്ഔട്ടിന്റേയും ചിത്രങ്ങളും വീഡിയോകളുമാണ് ആദ്യം പോസ്്റ്റ് ചെയ്തത്.
പഞ്ചാബിലെ ഛണ്ഡിഗഡ് സ്വദേശിയാണ് നിഹാരിക. അച്ഛന്‍ രാം കുമാര്‍ വസിഷ്ഠ് ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു. മകളുടെ പരിശീലനത്തിനും മറ്റുമായി പത്ത് വര്‍ഷം മുമ്പ് ജോലിയില്‍നിന്ന് രാജിവെച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ