Army Day 2025: ജനുവരി 15 കരസേന ദിനമായി ആചരിക്കാനുള്ള കാരണം?; ചരിത്രം, പ്രാധാന്യം

സമകാലിക മലയാളം ഡെസ്ക്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മയ്ക്കായാണ് ജനുവരി 15ന് കരസേന ദിനമായി ആചരിക്കുന്നത്

ചെന്നൈയിലെ കരിയപ്പയുടെ വെങ്കല പ്രതിമ

കമാന്‍ഡര്‍-ഇന്‍-ചീഫായി നിയമിതനായ ആദ്യ ഇന്ത്യക്കാരനാണ് കരിയപ്പ. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫായ ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നാണ് അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

ഫീല്‍ഡ് മാര്‍ഷലിന്റെ പഞ്ചനക്ഷത്ര റാങ്ക് വഹിച്ച രണ്ട് ഇന്ത്യന്‍ ആര്‍മി ഓഫീസര്‍മാരില്‍ ഒരാളാണ് കരിയപ്പ. മറ്റൊരാള്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ

-

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമുള്ള യാത്രയില്‍ രാജ്യത്തിന്റെ കവചമായി നിന്ന സൈനികരുടെ ശൗര്യത്തെയും സമര്‍പ്പണത്തെയും ത്യാഗങ്ങളെയും ആഘോഷിക്കുന്ന ദിനമായാണ് ഇതിനെ കണക്കാക്കുന്നത്.

-

മഞ്ഞുമൂടിയ സിയാച്ചിന്‍ കൊടുമുടികള്‍ മുതല്‍ രാജസ്ഥാനിലെ മരുഭൂമികള്‍ വരെ, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും പ്രകൃതിദുരന്തങ്ങളില്‍ പൗരന്മാരെ സഹായിക്കുന്നതിലും ഇന്ത്യന്‍ സൈന്യം കാണിക്കുന്ന സമര്‍പ്പണം അളക്കാനാവാത്ത ധൈര്യത്തിന്റെയും സേവനത്തിന്റെയും ഉദാഹരണമാണ്.

രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവന്‍ സമര്‍പ്പിക്കുന്ന സൈനികരുടെ അചഞ്ചലമായ ധൈര്യത്തിനും ത്യാഗങ്ങള്‍ക്കുമുള്ള ആദരവിന്‍റെ സൂചകമാണ് കരസേന ദിനം.

സമ്പന്നമായ സൈനിക പൈതൃകത്തിന് പേരുകേട്ട നഗരമായ പൂനെയിലാണ് ഇത്തവണ ആര്‍മി ഡേ പരേഡ് നടക്കുന്നത്. സതേണ്‍ കമാന്‍ഡ് ആസ്ഥാനവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും (എന്‍ഡിഎ) സ്ഥിതി ചെയ്യുന്നത് പൂനെയിലാണ്.

'കഴിവുള്ള ഇന്ത്യ, കഴിവുള്ള സൈന്യം' എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 77-ാമത് കരസേനാ ദിനം ആഘോഷിക്കുന്നത്.

Swapan Mahapatra

ഡല്‍ഹിയിലെ പ്രശസ്തമായ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സൈന്യം അത്യാധുനിക ഉപകരണങ്ങളും വൈവിധ്യമാര്‍ന്ന യുദ്ധ തന്ത്രങ്ങളും പ്രദര്‍ശിപ്പിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക