പാനമ കനാലിനോട് ട്രംപിനുള്ള താത്പര്യം എന്ത്? ആരാണ് യഥാര്‍ഥ അവകാശി ?

സമകാലിക മലയാളം ഡെസ്ക്

പാനമ കനാല്‍ തിരിച്ചു പിടിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്

ട്രംപ്

ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പാനമ കനാല്‍ ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലാണ്?

പാനമ കനാല്‍ | എപി

വടക്ക്, തെക്ക് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന കനാലാണിത്

പാനമ കനാല്‍ | എഎഫ്പി

പാനമ കനാലിന് 82 കിലോമീറ്റര്‍ നീളമാണുള്ളത്, 1977 വരെ അമേരിക്കയ്ക്കായിരുന്നു നിയന്ത്രണം

പാനമ കനാല്‍ | എഎഫ്പി

പാനമയിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്

എഎഫ്പി

കാറുകള്‍, പ്രകൃതിവാതകം, മറ്റ് ചരക്കുകള്‍, സൈനിക കപ്പലുകള്‍ എന്നിവ വഹിക്കുന്ന കണ്ടെയ്നര്‍ കപ്പലുകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 14,000 കപ്പലുകള്‍ വരെ കനാലിലൂടെ കടന്നുപോകുന്നു

പാനമ കനാല്‍ | എഎഫ്പി

അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് 1999 ഡിസംബര്‍ 31നാണ് കനാലിന്റെ നിയന്ത്രണം പാനമയുടെ കൈകളിലെത്തിയത്.

ജിമ്മി കാർട്ടർ | ഫയൽ

കനാല്‍ പൂര്‍ണമായും പാനമയുടെ നിയന്ത്രണത്തിലായപ്പോള്‍ അന്നു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് അമേരിക്കയുടെ വാദം

ട്രംപ് | ഐഎഎന്‍എസ്

പാനമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തു കളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി

പാനമ കനാല്‍ | എഎഫ്പി

പാനമ കനാലിനെ ബന്ധിപ്പിക്കുന്ന തുറമുഖങ്ങള്‍ ഹോങ്കോങ് കമ്പനികളുടെ നിയന്ത്രണത്തിലായതും ട്രംപിനെ ചൊടിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

പാനമ കനാല്‍ | എഎഫ്പി