ഒടുവില്‍ ഹാരി കെയ്ന്‍ നുണഞ്ഞു കിരീട മധുരം!

രഞ്ജിത്ത് കാർത്തിക

15 വര്‍ഷം നീണ്ട സീനിയര്‍ കരിയറില്‍ ആദ്യമായി ഹാരി കെയ്ന്‍ ഒരു കിരീടം സ്വന്തമാക്കി.

എക്സ്

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇത്ര കാലം ഒരു താരം കിരീടത്തിനായി കാത്തിരുന്നു എന്നത് അപൂര്‍വതയാണ്.

എക്സ്

ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ് ലീഗ കിരീടം തിരിച്ചു പിടിച്ചതോടെയാണ് ഹാരി കെയ്‌നും പ്രൊഫഷണല്‍ കരിയറില്‍ ആദ്യമായി കിരീടം നെഞ്ചോടു ചേര്‍ത്തത്.

എക്സ്

നീണ്ട കാലം ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്നപ്പോഴും ഇംഗ്ലണ്ട് ദേശീയ ടീമില്‍ കളിച്ചപ്പോഴും പല ഫൈനല്‍ കളിച്ചെങ്കിലും ഒരു കിരീടവും നേടാന്‍ സാധിച്ചിരുന്നില്ല.

എക്സ്

2023ലാണ് കെയ്ന്‍ ടോട്ടനം വിട്ട് ജര്‍മന്‍ ബുണ്ടസ് ലീഗ വമ്പന്‍മാരായ ബയേണിന്റെ പാളയത്തിലെത്തിയത്.

എക്സ്

ആദ്യ സീസണില്‍ പക്ഷേ നിരാശയായിരുന്നു കെയ്‌നിന്. തുടരെ 11 കിരീടങ്ങളുമായി നിന്ന ബയേണിനു കഴിഞ്ഞ സീസണില്‍ കിരീടം കൈവിടേണ്ടി വന്നു. ബയര്‍ ലെവര്‍കൂസനാണ് ജേതാക്കളായത്.

എക്സ്

എന്നാല്‍ ഇത്തവണ ബയേണ്‍ കിരീടം തിരിച്ചു പിടിച്ചപ്പോള്‍ അത് ഹാരി കെയ്‌നിനും സ്‌പെഷ്യല്‍ സീസണായി.

എക്സ്

കഴിഞ്ഞ സീസണിലും ഈ സീസണിലും ബുണ്ടസ് ലീഗയിലെ ടോപ് സ്‌കോറര്‍ കെയ്‌നാണ്.

എക്സ്

ഇത്തവണ താരം 24 ഗോളുകള്‍ നിലവില്‍ നേടിയിട്ടുണ്ട്.

എക്സ്

രണ്ട് മത്സരങ്ങള്‍ ശേഷിക്കേയാണ് ബയേണ്‍ ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കിയത്. ക്ലബിന്റെ 34ാം ബുണ്ടസ് ലീ​ഗ കിരീടമാണിത്.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ