അഞ്ജു
ചുറ്റും നിരവധി ആളുകള്‍ ഉണ്ടായിട്ടും, കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോകുന്നത് വേദനാജനകമാണ്. അത് ഉള്ളില്‍ നാണക്കേടും ആശയക്കുഴപ്പവും ഉണ്ടാക്കും. സ്വയം കുറ്റപ്പെടുത്തുന്നതിന് മുന്‍പ് മനഃശാസ്ത്രത്തില്‍ ഇക്കാര്യത്തിലുള്ള വിശദീകരണം എന്താണെന്ന് മനസിലാക്കാം.
ഒറ്റപ്പെടല്‍
കൂട്ടത്തില്‍ കാണപ്പെടാത്തതായി പോകുന്നുവെന്ന മാനസികമായ തോന്നലാണ് ഒറ്റപ്പെടല്‍. മനഃശാസ്ത്രത്തില്‍ ഇതിനെ പ്രിസേര്‍വ്സ് സോഷ്യല്‍ ഐസൊലേഷന്‍ എന്ന് വിളിക്കുന്നു. ചുറ്റുമുള്ള ആളുകളുടെ എണ്ണമല്ല, നിങ്ങള്‍ക്ക് അവരോടുള്ള അടുപ്പമാണ് പ്രധാനം. വൈകാരിക ബന്ധം ഇല്ലാത്ത സാഹചര്യങ്ങളില്‍ തലച്ചോര്‍ നല്‍കുന്ന സിഗ്നല്‍ കൂടിയാണ് ഈ തോന്നല്‍.
സംഭാഷണങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നത്
വിശേഷങ്ങള്‍ തിരക്കിയുള്ള ചെറിയ സംഭാഷണങ്ങള്‍ പെട്ടെന്ന് അവസാനിക്കുന്നതും ആഴത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടാകാതിരിക്കുന്നതും ഒറ്റപ്പെടലിന്‍റെ ആഘാതം കൂട്ടാം. തലച്ചോര്‍ എപ്പോഴും ആഴത്തിലുള്ള സംഭാഷണങ്ങള്‍ ആഗ്രഹിക്കുന്നു.
അറ്റാച്ച്മന്റ് ശൈലി
ബന്ധങ്ങള്‍ സൂക്ഷിക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. മറ്റ് ചിലര്‍ക്ക് അതു പ്രയാസമായി വരാം. ഇത് ഒരു കൂട്ടത്തില്‍ നിന്ന് സൗഹൃദങ്ങളെ ഉണ്ടാക്കാനും നിലനിര്‍ത്താനും ബുദ്ധിമുട്ടാക്കുന്നു. ചുറ്റും ആളുകള്‍ ഉണ്ടെങ്കിലും ഇവരുമായി എങ്ങനെ കണക്ഷന്‍ ഉണ്ടാക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കും.
സോഷ്യല്‍മീഡിയ
സോഷ്യല്‍മീഡിയ സുഹൃത്തുക്കള്‍ ഉണ്ടെന്ന മിഥ്യാധാരണ നല്‍കുന്നു. എന്നാല്‍ പലപ്പോഴും ഇത് വിഭജനം വര്‍ധിപ്പിക്കുന്നു. ഇത് നമ്മെ താഴ്ന്നവരോ, വ്യത്യസ്തരോ, അയോഗ്യരോ ആയി തോന്നിപ്പിക്കുകയും ഒറ്റപ്പെടല്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മുഖംമൂടി
മറ്റുള്ളവരുടെ പരിഗണന പിടിച്ചുപറ്റുന്നതിന് യാഥ്യാര്‍ഥത്തെ മറച്ചുപിടിക്കുന്ന ചിലരുണ്ട്. സ്വന്തം മൂല്യങ്ങളുമായോ, താൽപ്പര്യങ്ങളുമായോ, വികാരങ്ങളുമായോ ഉള്ള ബന്ധം നഷ്ടപ്പെടുമ്പോൾ, നിങ്ങളുടെ സ്വത്വബോധം ക്ഷയിക്കാൻ തുടങ്ങും. ഇത് ഉള്ളില്‍ ഒറ്റപ്പെടല്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.