വിനാശം വിതച്ച 'ലിറ്റിൽ ബോയ്'; ഇന്ന് ഹിരോഷിമ ദിനം

സമകാലിക മലയാളം ഡെസ്ക്

ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട സമാനതകളില്ലാത്ത ക്രൂരതയ്ക്ക് 79 വര്‍ഷം

ഹിരോഷിമയിലെ സ്‌ഫോടനം അവശേഷിപ്പിച്ചത് | എക്‌സ്

1945 ഓഗസ്റ്റ് 6-ന് രാവിലെ 8. 15-നാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്

ഹിരോഷിമയിലെ ബോംബ് സ്‌ഫോടനം | എക്‌സ്

കേണൽ പോൾ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന അമേരിക്കൻ വ്യോമസേനയുടെ B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ ബോംബിട്ടത്

ഹിരോഷിമയിലെ സ്‌ഫോടനം അവശേഷിപ്പിച്ചത് | സോഷ്യല്‍ മീഡിയ

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച സ്ഥലമാണ് ഹിരോഷിമ

ഹിരോഷിമയിലെ ബോംബ് സ്‌ഫോടനം | എക്‌സ്

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം

ഹിരോഷിമയിലെ ബോംബ് സ്‌ഫോടനം | സോഷ്യല്‍ മീഡിയ

പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. മൂന്നു ദിവസത്തോളം ഹിരോഷിമ കത്തി

ഹിരോഷിമയിലെ ബോംബ് സ്‌ഫോടനം | എക്‌സ്

ലിറ്റില്‍ ബോയ് കവര്‍ന്നെടുത്തത് ഒന്നരലക്ഷം ജീവനുകള്‍. ലിറ്റില്‍ ബോയ് ഉണ്ടാക്കിയ അണുവികരണം തലമുറകളോളം ജപ്പാനെ പിന്തുടര്‍ന്നു

സ്‌ഫോടനത്തില്‍ തകര്‍ന്ന ഹിരോഷിമ | എക്‌സ്

മൂന്ന് ദിവസങ്ങൾക്കുശേഷം ഓ​ഗസ്റ്റ് 9 ന് നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബും പ്രയോ​ഗിച്ചു

ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്ന ജപ്പാന്‍ ജനത | ഫയൽ

അണ്വായുധ പ്രയോ​ഗങ്ങളെ അതിജീവിച്ച ജപ്പാന്റെ മനക്കരുത്തിനു മുന്നില്‍ ലോകം തലകുനിച്ചു. ചരിത്രമെഴുതി അമേരിക്കന്‍ പ്രസിഡന്റുമാരായ ഒബാമയും ട്രംപും ജപ്പാനിൽ സന്ദര്‍ശനത്തിനെത്തി

ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കുന്ന ബരാക് ഒബാമ | ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates