പത്തുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 16.35 ലക്ഷം കോടിയുടെ കിട്ടാക്കടം; കണക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 16.35 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി.

ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2018-19 സാമ്പത്തിക വര്‍ഷത്തിലാണ് നിഷ്‌ക്രിയ ആസ്തി ഏറ്റവും കൂടുതല്‍ എഴുതിത്തള്ളിയത്. 2,36,265 കോടി രൂപ.

2014-15 സാമ്പത്തികവര്‍ഷത്തിലാണ് ഏറ്റവും കുറവ്. 58,786 കോടിയുടെ നിഷ്‌ക്രിയ ആസ്തിയാണ് ആ വര്‍ഷത്തില്‍ എഴുതിത്തള്ളിയത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ 1,70,270 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് എഴുതിത്തള്ളിയത്

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 2,16,324 കോടി രൂപയേക്കാള്‍ കുറവാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാങ്കുകളുടെ ബോര്‍ഡുകള്‍ അംഗീകരിച്ച നയവും അനുസരിച്ചാണ് നിഷ്‌ക്രിയ ആസ്തികള്‍ ബാങ്കുകള്‍ എഴുതിത്തള്ളുന്നതെന്ന് ധനമന്ത്രി

ഇത്തരം എഴുതിത്തള്ളലുകള്‍ കടം വാങ്ങുന്നവരുടെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുന്നില്ല. അതിനാല്‍ കടം വാങ്ങുന്നയാള്‍ക്ക് ഇത് ഗുണം ചെയ്യില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

വിവിധ റിക്കവറി സംവിധാനങ്ങള്‍ ഉപയോഗിച്ച് വായ്പക്കാര്‍ക്കെതിരെ ആരംഭിച്ച റിക്കവറി നടപടികള്‍ ബാങ്കുകള്‍ തുടരും.

image credit: ians

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates