സമകാലിക മലയാളം ഡെസ്ക്
റിലീസിനൊരുങ്ങുന്ന സ്പൈഡർമാൻ ബ്രാന്റ് ന്യൂ ഡേ എന്ന ചിത്രത്തിലെ ചുംബനരംഗങ്ങൾ വെട്ടിമാറ്റിയിരിക്കുകയാണ് സെൻസർ ബോർഡ്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർമാനും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു
ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി ചിത്രങ്ങൾ സെൻസർ വിവാദം നേരിട്ടിരുന്നു. ഏതൊക്കെയെന്നു നോക്കാം
ഒബ്സഷൻ (2025): സൂപ്പർ നാച്വറൽ ഹൊറർ ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ വെട്ടിമാറ്റിയിരുന്നു
ഓപ്പൺഹൈമർ (2023) : ചിത്രത്തിലെ നഗ്നരംഗത്തിൽ വസ്ത്രം CGI ഉപയോഗിച്ച് ചേർത്തത് വലിയ ചർച്ചയായി. ഇത് സെൻസർ ബോർഡ് നിർദേശമല്ല, നിർമ്മാതാക്കളുടെ സ്വമേധയാ എടുത്ത തീരുമാനമാണെന്ന് പിന്നീട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെൻസർ ബോർഡ് നിർദേശിച്ച പ്രധാന മാറ്റങ്ങൾ പുകവലി മുന്നറിയിപ്പും ഒരു അശ്ലീലപദം മ്യൂട്ട് ചെയ്യുന്നതുമായിരുന്നു.
ജോക്കർ (2024): ഇംഗ്ലീഷ് അശ്ലീലപദങ്ങൾ മ്യൂട്ട് ചെയ്യാനും സബ്‌ടൈറ്റിലുകളിൽ നിന്ന് നീക്കം ചെയ്യാനും നിർദേശിച്ചു
മങ്കിമാൻ (2024): ദേവ് പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ രാഷ്ട്രീയവും മതപരവുമായ പരാമർശങ്ങളിൽ മാറ്റം വരുത്തിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന് ഇന്ത്യയിൽ തിയേറ്റർ റിലീസ് നേടാനായില്ല
ഇറ്റേണൽസ് (2021): പ്രണയരംഗങ്ങളും LGBTQ+ കഥാപാത്രങ്ങളുടെ അവതരണവും ചർച്ചയായി. ചെറിയ മാറ്റങ്ങളോടെയാണ് മാർവലിന്റെ ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates