തമിഴ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്..., വിജയിക്ക് മുൻപേ നടന്നവർ

സമകാലിക മലയാളം ഡെസ്ക്

എംജിആര്‍ 1972ല്‍ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടി ആരംഭിക്കുകയും 1977ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചരിത്രം കുറിക്കുകയും ചെയ്തു.

എംജിആര്‍

എംജിആറിന്റെ പിന്‍ഗാമിയായി മാറിയ ജയലളിതയാണ് രാഷ്ട്രീയത്തില്‍ തിളങ്ങിയ മറ്റൊരു സിനിമാതാരം. മൂന്ന് തവണയാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്.

ജയലളിത

സിനിമയിലെ കലൈഞ്ജറായിരുന്ന കരുണാനിധി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു.

കരുണാനിധി

1988ല്‍ തമിഴക മുന്നേറ്റ്ര മുന്നണി രൂപീകരിച്ചാണ് ശിവാജി ഗണേശന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയോട് തോറ്റൂ. അതോടെ ശിവാജി ഗണേശന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.

ശിവാജി ഗണേശനും കരുണാനിധിയും | ഫയല്‍

ഡിഎംഡികെ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തുടക്കമിട്ട ക്യാപ്റ്റന്‍ വിജയകാന്ത് 2011ല്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായി. അന്ന് 29 സീറ്റിലാണ് ഡിഎംഡികെ ജയിച്ചത്.

വിജയകാന്ത്

2018ലാണ് മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കമല്‍ ഹാസന്‍

ശരത് കുമാര്‍ 1996ല്‍ ഡിഎംകെയില്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചത്. 2001ല്‍ രാജ്യസഭാ മെമ്പറായി. 2007ല്‍ ഡി എം കെ വിട്ട് ആള്‍ ഇന്ത്യ സമത്വ മക്കള്‍ കട്ചി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് എഐഎഡിഎംകെ മുന്നണിയില്‍ ചേരുകയും ചെയ്തു.

ശരത് കുമാര്‍ | ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates