ലോക്‌സഭ സ്പീക്കര്‍: മത്സരം ആറു തവണ മാത്രം, ചരിത്രത്തിലൂടെ

സമകാലിക മലയാളം ഡെസ്ക്

1925 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അധോസഭയായ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നു. സ്വരാജ് പാര്‍ട്ടി നേതാവ് വിത്തല്‍ഭായ് ജെ പട്ടേല്‍ രണ്ട് വോട്ടിന് ടി രംഗചാര്യാറിനെ തോല്‍പ്പിച്ചു.

വിത്തല്‍ഭായ് ജെ പട്ടേല്‍

1930 ല്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സര്‍ മുഹമ്മദ് യാക്കൂബ് എതിരാളി നന്ദലാലിനെ തോല്‍പ്പിച്ചു (78-22 വോട്ടുകള്‍). നാലാം അസംബ്ലിയില്‍ ഹരി സിങ് ഗൗറിനെ പരാജയപ്പെടുത്തി ഇബ്രാഹിം റഹിംത്തുള്ള വിജയിച്ചു.

ഇബ്രാഹിം റഹിംത്തുള്ള

അഞ്ചാം അസംബ്ലിയില്‍ 1935 ലെ തെരഞ്ഞെടുപ്പില്‍ ടിഎകെ ഷെര്‍വാണിയെ പരാജയപ്പെടുത്തി അബ്ദുര്‍ റഹിം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

അബ്ദുര്‍ റഹിം

1946 ലാണ് സ്വാതന്ത്ര്യത്തിന് മുമ്പ് സ്പീക്കര്‍ സ്ഥാനത്തേക്ക് അവസാന തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവാസ്ജി ജെഹാംഗീറിനെ തോല്‍പ്പിച്ച് ജി വി മാവ്‌ലങ്കര്‍ വിജയിച്ചു. സ്വാതന്ത്ര്യത്തിന് ശേഷവും മാവ്‌ലങ്കറിനെ സ്പീക്കറായി തുടര്‍ന്നു.

ജി വി മാവ്‌ലങ്കര്‍

സ്വാതന്ത്ര്യത്തിന് ശേഷം ലോക്‌സഭ സ്പീക്കര്‍ പദവിയില്‍ തുടര്‍ച്ചയായി രണ്ടുതവണ ഇരുന്നത് നാലുപേരാണ്. എംഎ അയ്യങ്കാറാണ് ആദ്യത്തെയാള്‍. ജിവി മാവ്‌ലങ്കറുടെ മരണത്തെത്തുടര്‍ന്നാണ് ഡെപ്യൂട്ടിയായിരുന്ന അയ്യങ്കാര്‍ 1956 ല്‍ ആദ്യമായി സ്പീക്കറാകുന്നത്‌

എംഎ അയ്യങ്കാർ

ജി എസ് ധില്ലനാണ് സ്പീക്കര്‍ പദവിയില്‍ രണ്ടാമൂഴം ലഭിക്കുന്ന രണ്ടാമന്‍. 1969 ല്‍ നീലം സഞ്ജീവറെഡ്ഡി രാജിവെച്ചതിനെത്തുടര്‍ന്നാണ് ധില്ലന്‍ സ്പീക്കറാകുന്നത്‌

ജി എസ് ധില്ലന്‍

സ്പീക്കര്‍ പദവിയില്‍ രണ്ടാമൂഴം ലഭിച്ച മൂന്നാമന്‍ ബല്‍റാം ഝക്കറാണ്. ഏഴും എട്ടും ലോക്‌സഭകളെ നിയന്ത്രിച്ചത് ഝക്കറാണ്. ജിഎംസി ബാലയോഗിയാണ് സ്പീക്കര്‍ സ്ഥാനത്ത് രണ്ടാമതുമെത്തുന്ന നാലാമത്തെയാള്‍. 12, 13 ലോക്‌സഭകളിലാണ് ബാലയോഗി സ്പീക്കറാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബൽറാം ഝക്കർ