ജോലി വിട്ട് വെള്ളിത്തിരയിലെത്തിയ നായകൻമാർ

സമകാലിക മലയാളം ഡെസ്ക്

രജിനികാന്ത്

സാധാരണക്കാരനായ ഏതൊരാൾക്കും എന്നും പ്രചോദനമാണ് രജിനിയുടെ സിനിമ ജീവിതം. ബസ് കണ്ടക്ടറായി ജോലി ചെയ്യവേയാണ് രജിനി സിനിമയിലെത്തുന്നത്.

facebook

മമ്മൂട്ടി

അഭിഭാഷകനായി ജോലി ചെയ്യവേയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി സിനിമയിലെത്തുന്നത്. എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ നിന്നാണ് മമ്മൂട്ടി എൽഎൽബി ബിരുദം നേടിയത്. പഠനത്തിന് ശേഷം രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ​

facebook

ദുൽഖർ സൽമാൻ

പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെൻ്റിൽ ബിരുദം നേടിയ ദുൽഖർ‍ അഭിനയത്തിലേക്ക് കടക്കുന്നതിന് മുൻപ് ദുബായിൽ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

ടൊവിനോ തോമസ്

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു. അഭിനയ മോഹം തീവ്രമായതോടെ താരം ജോലി ഉപേക്ഷിക്കുകയായിരുന്നു.

facebook

നിവിൻ പോളി

ബാം​ഗ്ലൂർ ഇൻഫോസിസിൽ സോഫ്റ്റ്‌വെയര്‌ എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് നിവിൻ സിനിമയിലെത്തുന്നത്.

facebook

രക്ഷിത് ഷെട്ടി

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം സോഫ്റ്റ്‌വെയർ രം​ഗത്ത് കരിയർ തുടങ്ങി. എന്നാൽ അഭിനയത്തോടുള്ള ഇഷ്ടം കാരണം ജോലി ഉപേക്ഷിച്ച് താരം നാടക രം​ഗത്തേക്കും പിന്നീട് സിനിമയിലേക്കുമെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

facebook