സമകാലിക മലയാളം ഡെസ്ക്
രജിനികാന്ത്
സാധാരണക്കാരനായ ഏതൊരാൾക്കും എന്നും പ്രചോദനമാണ് രജിനിയുടെ സിനിമ ജീവിതം. ബസ് കണ്ടക്ടറായി ജോലി ചെയ്യവേയാണ് രജിനി സിനിമയിലെത്തുന്നത്.
മമ്മൂട്ടി
അഭിഭാഷകനായി ജോലി ചെയ്യവേയാണ് മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലെത്തുന്നത്. എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ നിന്നാണ് മമ്മൂട്ടി എൽഎൽബി ബിരുദം നേടിയത്. പഠനത്തിന് ശേഷം രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 
ദുൽഖർ സൽമാൻ
പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെൻ്റിൽ ബിരുദം നേടിയ ദുൽഖർ അഭിനയത്തിലേക്ക് കടക്കുന്നതിന് മുൻപ് ദുബായിൽ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
ടൊവിനോ തോമസ്
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു. അഭിനയ മോഹം തീവ്രമായതോടെ താരം ജോലി ഉപേക്ഷിക്കുകയായിരുന്നു.
നിവിൻ പോളി
ബാംഗ്ലൂർ ഇൻഫോസിസിൽ സോഫ്റ്റ്‌വെയര് എഞ്ചിനീയർ ജോലി ഉപേക്ഷിച്ചാണ് നിവിൻ സിനിമയിലെത്തുന്നത്.
രക്ഷിത് ഷെട്ടി
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം സോഫ്റ്റ്‌വെയർ രംഗത്ത് കരിയർ തുടങ്ങി. എന്നാൽ അഭിനയത്തോടുള്ള ഇഷ്ടം കാരണം ജോലി ഉപേക്ഷിച്ച് താരം നാടക രംഗത്തേക്കും പിന്നീട് സിനിമയിലേക്കുമെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates