വിരമിച്ചു... ബംഗ്ലാദേശിന്റെ 'മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍'

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിന്റെ പ്രതിഭാധനനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹിം അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്നു വിരമിച്ചു.

മുഷ്ഫിഖുര്‍ റഹിം | എക്സ്

ചാംപ്യന്‍സ് ട്രോഫിയില്‍ സെമി കാണാതെ ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് 37കാരന്‍ ഏകദിനത്തില്‍ നിന്നു വിരമിക്കാന്‍ തീരുമാനിച്ചത്.

എക്സ്

274 ഏകദിന മത്സരങ്ങളില്‍ നിന്നു 7795 റണ്‍സ്. 9 സെഞ്ച്വറികളും 49 അര്‍ധ സെഞ്ച്വറികളും ടീമിനായി നേടി. 144 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍.

എക്സ്

2005ല്‍ സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം. 19 വര്‍ഷം നീണ്ട കരിയര്‍.

എക്സ്

ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ (274) കളിച്ച താരം.

എക്സ്

ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത (7795) താരങ്ങളില്‍ രണ്ടാമന്‍.

എക്സ്

കുമാര്‍ സംഗക്കാര, എംഎസ് ധോനി, ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ക്ക് ശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍.

എക്സ്

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ (297) പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.

എക്സ്

ഏഷ്യാ കപ്പില്‍ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടിയ ബംഗ്ലാദേശ് ബാറ്റര്‍. 2018ല്‍ ശ്രീലങ്കക്കെതിരെ 144 റണ്‍സ്.

എക്സ്

ഏകദിന ലോകകപ്പില്‍ സെഞ്ച്വറി നേടിയ മൂന്ന് ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ ഒരാള്‍.

എക്സ്

ബംഗ്ലാദേശിനെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തി രക്ഷപ്പെടുത്തിയ താരം. മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.

എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates