സമകാലിക മലയാളം ഡെസ്ക്
തുടര്‍ച്ചയായ രണ്ടാം വട്ടവും സ്പീക്കറായി 61 കാരനായ ഓം ബിര്‍ല. 17-ാം ലോക്‌സഭയുടെ നാഥനായി ബിര്‍ല സേവനം അനുഷ്ഠിച്ച കാലയളവ് ഏറെ സംഭവ ബഹുലമായിരുന്നു
1998 ന് ശേഷം ഇതാദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തെത്തുന്നത്. കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെതിരെ ശബ്ദ വോട്ടോടെയാണ് ഓം ബിര്‍ല തെരഞ്ഞെടുക്കപ്പെടുന്നത്
ഓം ബിര്‍ലക്കുവേണ്ടി 13 ഉം കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി മൂന്നും പ്രമേയങ്ങള്‍. പ്രധാനമന്ത്രി മോദി അവതരിപ്പിച്ച ആദ്യ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷന്‍ (ബാലറ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് വോട്ട്) ആവശ്യപ്പെട്ടില്ല
രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഓം ബിര്‍ല ലോക്‌സഭയിലെത്തുന്നത്. മൂന്നാം തവണയാണ് എംപിയാകുന്നത്. ആദ്യമായി ലോക്‌സഭയിലെത്തിയത് 2014 ല്‍
രാജസ്ഥാന്‍ നിയമസഭയില്‍ മൂന്ന് തവണ എംഎല്‍എയായിരുന്ന ഓം ബിര്‍ല ഭാരതീയ ജനത യുവമോര്‍ച്ചയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കഴിഞ്ഞ 22 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്, സ്പീക്കര്‍ പദവിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ വീണ്ടും ലോക്‌സഭയിലേക്ക് വിജയിക്കപ്പെടുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാതെ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ സ്പീക്കര്‍ കൂടിയാണ് ബിര്‍ല
കോൺഗ്രസിന്റെ ബൽറാം ഝക്കറാണ് ഇതിനു മുമ്പ് സ്പീക്കർ പദവിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിനുശേഷം സ്പീക്കർ പദവിയിൽ രണ്ടാമതും ഇരിക്കുന്ന അഞ്ചാമത്തെ നേതാവാണ് ഓം ബിർല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates