സമകാലിക മലയാളം ഡെസ്ക്
കാന്താരയുടെ രണ്ടാം ഭാഗം ഇന്ത്യന്‍ സിനിയില്‍ വിസ്മയം സൃഷ്ടിക്കുമ്പോള്‍ കൂടെ ചര്‍ച്ചയാവുകയാണ് ഋഷഭ് ഷെട്ടി - പ്രഗതി പ്രണയ കഥ.
ഒരു സിനിമയുടെ പ്രചാരണ പരിപാടിയില്‍വെച്ചാണ് പ്രഗതിയെ ഋഷഭ് ആദ്യമായി കാണുന്നത്.
ആ കൂടിക്കാഴ്ച പിന്നീട് ജീവിതത്തില്‍ ഒരുമിച്ചുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റ് കൂടിയാണെന്ന് ഇരുവര്‍ക്കും അറയില്ലായിരുന്നു.
'നമ്മുടെ നാട്ടിലെ ആണ്‍കുട്ടികള്‍ നല്ല സിനിമ ചെയ്യുന്നുണ്ട്' എന്ന ആള്‍ക്കൂട്ടത്തിനിടയിലെ വാക്കുകള്‍ ആയിരുന്നു ഋഷഭ് ഷെട്ടി പ്രഗതിയിലേക്ക് എത്തിച്ചത്.
ആ വാക്കുകള്‍ക്ക് പിന്നിലുള്ള വ്യക്തി ആരെന്നുള്ള തേടലിലായി പീന്നീട് ഋഷഭ്.ആ ശബ്ദത്തിന് പിന്നില്‍ രക്ഷിത് ഷെട്ടിയുടെ കടുത്ത ആരാധികയായ പ്രഗതി എന്ന് ഐടി പ്രഫഷണല്‍ ആയിരുന്നു.
എന്നാല്‍ സിനിമ കണ്ടിറങ്ങിയതിന് ശേഷം താന്‍ ആരാധിക്കുന്ന രക്ഷിത് ഷെട്ടിയോടൊപ്പം മാത്രമല്ല ഋഷഭിനോടൊപ്പവും ഫോട്ടോ എടുക്കാന്‍ ആ ആരാധിക മറന്നില്ല.
പിന്നീട് പരിപാടിയില്‍ നിന്നും തിരിച്ച് എത്തിയ ഋഷഭ് ആ പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ തപ്പിനോക്കി.
മുന്‍പെങ്ങോ ആ പെണ്‍കുട്ടി തനിക്ക് ഫ്രണ്ട് റിക്ക്വസ്റ്റ് നല്‍കിയിരിക്കുന്നതായി കണ്ട് ഋഷഭ് അവരുമായി സഹൃത്താവാന്‍ തീരുമാനിക്കുകയും.ഇരുവരും തമ്മില്‍ പിന്നീട് നല്ലൊരു സൗഹൃദം ഉടലെടുക്കുകയും ചെയ്തു.
ഏറെ നാള്‍ നീണ്ട സൗഹൃദത്തിനിടയില്‍ സ്‌പെഷലായി എന്തോ അവര്‍ക്കിടയില്‍ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. പത്തു മാസം കൊണ്ട് ആ പരിചയം വിവാഹത്തില്‍ കലാശിച്ചു.
ഒരേ വിഭാഗത്തില്‍ ഉള്ളവര്‍ കൂടിയായതിനാല്‍, അവരുടെ പ്രണയകഥയില്‍ ട്വിസ്റ്റുകള്‍ കുറവായിരുന്നു.
'ഡേറ്റിംഗ് എന്നാല്‍ ഋഷഭിന് എന്നെ ഒപ്പമിരുത്തി ഡ്രൈവ് പോയി അദ്ദേഹത്തിന്റെ സിനിമാ കഥകള്‍ പറയുന്നതായിരുന്നു രീതി എന്നും ഒന്നിച്ചുണ്ടായ പത്തു വര്‍ഷത്തില്‍ അഞ്ചും കാന്താരയുടെ നിര്‍മിതിക്കായി ചിലവിട്ടുവെന്ന്' ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി പറഞ്ഞിരുന്നു.
ഇരുവർക്കും രൺവിത്,രാധ്യ എന്ന് പേരുള്ള രണ്ടുമക്കൾ ഉണ്ട്.
ഋഷഭിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനർ ആയും പ്രഗതി പ്രവർത്തിച്ചു വരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates