'ചിത്ര രാ​ഗ'ത്തിന് 61ാം പിറന്നാൾ

സമകാലിക മലയാളം ഡെസ്ക്

ശബ്ദത്തിൽ പ്രണയവും മാതൃത്വവും വിരഹവും കുസൃതിയുമെല്ലാം ഒളിപ്പിച്ച് സം​ഗീത പ്രേമികളുടെ ഹൃദയം കവരുന്ന കെഎസ് ചിത്രയ്ക്ക് ഇന്ന് 61 പിറന്നാൾ.

കെ എസ് ചിത്ര | ഫെയ്സ്ബുക്ക് / കെഎസ് ചിത്ര

തിരുവനന്തപുരത്ത് 1963 ജൂലൈ 27നാണ് ചിത്രയുടെ ജനനം. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിച്ചു

കെ എസ് ചിത്ര | എക്സ്പ്രസ് ചിത്രം

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിഎ മ്യൂസിക്കില്‍ ബിരുദം നേടി.

കെ എസ് ചിത്ര | ഫെയ്സ്ബുക്ക് / കെഎസ് ചിത്ര

അഞ്ചാം വയസിലാണ് ചിത്രം റെക്കോര്‍ഡിങ് മൈക്കിന് മുന്നിലെത്തുന്നത്. ആകാശവാണി ഒരുക്കിയ സംഗീത ശില്‍പത്തില്‍ കൃഷ്ണനു വേണ്ടി ശബ്ദം നല്‍കാനായിരുന്നു ഇത്.

കെ എസ് ചിത്ര | ഫെയ്സ്ബുക്ക് / കെഎസ് ചിത്ര

എംജി രാധാകൃഷ്ണനാണ് ചിത്രയെ പിന്നണിഗാന രംഗത്തേക്ക് കൈപിടിക്കുന്നത്. കുമ്മാട്ടി എന്ന ചിത്രത്തിന് കോറസ് പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം.

കെ എസ് ചിത്ര എംജി രാധാകൃഷ്ണനൊപ്പം | ഫെയ്സ്ബുക്ക് / കെ എസ് ചിത്ര

അട്ടഹാസം എന്ന സിനിമയ്ക്കുവേണ്ടി എം ജി രാധാകൃഷ്ണന്‍ ഒരുക്കിയ 'ചെല്ലം ചെല്ലം' എന്ന ഗാനമാണ് ചിത്ര ആദ്യമായി ആലപിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസിലായിരുന്നു.

കെ എസ് ചിത്ര | ഫെയ്സ്ബുക്ക് / കെ എസ് ചിത്ര

എന്നാല്‍ ഈ ഗാനത്തിലൂടെയല്ല ചിത്രയുടെ ശബ്ദം മലയാളികള്‍ ആദ്യം കേള്‍ക്കുന്നത്. അട്ടഹാസം റിലീസ് വൈകിയതിനാല്‍ 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിലൂടെയാണ് ചിത്രയുടെ ശബ്ദം മലയാളികള്‍ അറിഞ്ഞത്.

കെ എസ് ചിത്ര | എക്സ്പ്രസ് ചിത്രം

47 വര്‍ഷം നീണ്ടു നില്‍ക്കുന്ന സംഗീതജീവിതത്തില്‍ ചിത്ര വിവിധ ഭാഷകളിലായി 25,000ല്‍ അധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്.

കെ എസ് ചിത്ര | ഫെയ്സ്ബുക്ക് / കെഎസ് ചിത്ര

ആറ് ദേശിയ പുരസ്‌കാരങ്ങളാണ് ചിത്രയെ തേടിയെത്തിട്ടുള്ളത്. കൂടാതെ കേരളത്തില്‍ നിന്നുള്ള 16 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 36 പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 2021ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

കെ എസ് ചിത്ര | ഫെയ്സ്ബുക്ക് / കെഎസ് ചിത്ര

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates