കൊടും ചൂടിൽ ഐസ് വെള്ളം കുടിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ഐസ് വെള്ളം കുടിക്കുന്നത് പലർക്കും ആശ്വാസകരമായി തോന്നുമെങ്കിലും, ഇത് ആരോഗ്യത്തിന് എല്ലായ്പ്പോഴും നല്ലതായിരിക്കണമെന്നില്ല.

Ice water | Pinterets

വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനായി പലരും ഫ്രിഡ്ജിൽ നിന്നുള്ള വെള്ളം നേരിട്ട് കുടിക്കാറുണ്ട്.

Ice water | Pinterest

എന്നാൽ അതിരുകടന്ന് തണുത്ത വെള്ളം കുടിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Ice water | Pinterest

തൊണ്ട സംബന്ധമായ അസുഖങ്ങളുള്ളവർ ഫ്രിഡ്ജിൽ നിന്നുള്ള ഐസ് വെള്ളം നേരിട്ട് കുടിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

Ice water | Pinterest

വെള്ളം അമിതമായി തണുത്തതാകുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ താൽക്കാലികമായി ചുരുങ്ങാൻ ഇടയാകാം. ഇത് തൊണ്ടവേദന, അസ്വസ്ഥത, നിലവിലുള്ള അണുബാധകൾ എന്നിവ കൂടുതൽ രൂക്ഷമാക്കാനും കാരണമാകാം.

Ice water | Pinterest

വളരെ തണുത്ത വെള്ളം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാനും ചിലരിൽ വയറുവേദന, വയറുവീക്കം, ദഹനക്കുറവ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

Ice water | Pinterest

ഭക്ഷണം കഴിച്ച ഉടൻ ഐസ് വെള്ളം കുടിക്കുന്നത് ദഹനത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാം.

Ice water | Pinterest

തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ പല നാഡികളെയും തണുപ്പിക്കും, ഇത് തലച്ചോറിനെ ബാധിക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

Ice water | Pinterest

ഈ സാഹചര്യം സൈനസ് പ്രശ്നങ്ങളുള്ളവർക്കും തണുപ്പിനോട് സെൻസിറ്റീവ് ആയ മൈഗ്രെയ്ൻ ഉള്ളവർക്കും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഐസ് വെള്ളം പതിവായി കുടിക്കുന്നത് പല്ലിന്റെ ഇനാമലിനെ ബാധിച്ച് സെൻസിറ്റിവിറ്റി വർധിപ്പിക്കാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ട് വേനൽക്കാലത്ത് ശരീരം ഹൈഡ്രേറ്റ് ചെയ്യാൻ സാധാരണ ഊഷ്മാവിലുള്ള വെള്ളമോ ചെറു ചൂടുവെള്ളമോ കുടിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

Water | Pinterest

തൊണ്ട പ്രശ്നങ്ങളോ പല്ലിന് പുളിപ്പോ ഉള്ളവർ ചെറുചൂടുവെള്ളം തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file