സമകാലിക മലയാളം ഡെസ്ക്
കാട്ടിലെ ഏറ്റവും ശക്തരായ വേട്ടക്കാരും ഭയം തൊട്ടു തീണ്ടാത്ത ജീവികളും സിംഹവും കടുവയും ആണെന്നല്ലേ നമ്മൾ കരുതിയിരുന്നത്?
എന്നാൽ സിംഹത്തേയും കടുവയേയും ആക്രമിക്കാൻ പോലും മടിക്കാത്ത മറ്റൊരു മൃഗമുണ്ട് കാട്ടിൽ.
ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗമെന്ന പേരുകേട്ട ഹണി ബാഡ്ജർ ആണ് ആ ജീവി.
കാഴ്ചയിൽ കടുവയെക്കാളും സിംഹത്തെക്കാളും ഒക്കെ ചെറുതാണെങ്കിലും പ്രതിരോധത്തിനും അക്രമത്തിനും വല്ലാത്ത കഴിവുണ്ട് ഹണി ബാഡ്ജറിന്.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഹണി ബാഡ്ജറിനെ വിശേഷിപ്പിക്കുന്നത് ‘ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗം’ എന്നാണ്.
ആഫ്രിക്കയിലെ കീരിവർഗത്തിൽപ്പെട്ട ഏറ്റവും വലിയ കരജീവിയാണ് ഹണി ബാഡ്ജർ. 55 മുതൽ 77 സെന്റിമീറ്റർ വരെ നീളവും 16 കിലോഗ്രാം വരെ ഭാരവും ഇവയ്ക്കുണ്ടാകും.
ആക്രമണത്തിനായി വരുമ്പോൾ ഭയന്ന് പിന്മാറാതെ സിംഹങ്ങളും ഹൈനകളും പോലുള്ള വലിയ വേട്ടക്കാരെ പോലും പ്രതിരോധിക്കാൻ അവയ്ക്ക് കഴിയും.
ഭയം തൊട്ടു തീണ്ടാത്ത ഹണി ബാഡ്ജറുകൾ അതീവ ബുദ്ധിശാലികളും ആക്രമണകാരികളും ആണ്.
ഇവയുടെ കൂർത്ത പല്ലുകളും മൂർച്ചയേറിയ നഖങ്ങളും ആണ് ഇവയെ ശക്തരായ വേട്ടക്കാരാക്കുന്നത്.
ശത്രുക്കൾ പിടികൂടിയാലും അവയുടെ പിടിയിൽ കിടന്നുതന്നെ തിരിഞ്ഞ് പ്രത്യാക്രമണം നടത്താൻ ജീവിക്കു പറ്റും.ഈ പ്രതിരോധ മികവാണ് കാട്ടിലെ ഏറ്റവും നിർഭയരായ ജീവി എന്ന ഇവയുടെ ഖ്യാതിക്ക് പിന്നിൽ.
പക്ഷേ, ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഹണി ബാഡ്ജറുകൾ.
ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, സൗദി അറേബ്യ, ഇറാൻ, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലും ഹണി ബാഡ്ജറുകൾ കാണപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates