'ഓർമ്മയ്ക്കായ്'; ഭരതൻ ടച്ച് ഇല്ലാത്ത 26 വർഷം

സമകാലിക മലയാളം ഡെസ്ക്

അഭ്രപാളികളിൽ കവിത രചിച്ച ഭരതൻസ്പർശം ഇല്ലാതായിട്ട് ഇന്ന് 26 വർഷം

ഭരതന്‍ | ഫയൽ

1946 നവംബര്‍ 14ന്‌ പാലിശ്ശേരി പരമേശ്വര മേനോന്‍റെയും കാർത്ത്യായനി അമ്മയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനനം

ഭരതന്‍ | ഫെയ്‌സ്ബുക്ക്

ചിത്രകാരനായിരുന്ന ഭരതൻ അമ്മാവനും സംവിധായകനുമായ പി എന്‍ മേനോൻ വഴിയാണ് സിനിമയിലേക്കെത്തുന്നത് വിന്‍സെന്റ് സംവിധാനം ചെയ്ത 'ഗന്ധര്‍വ ക്ഷേത്ര'ത്തില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ചു

ഭരതന്‍ | ഫെയ്‌സ്ബുക്ക്

1975ല്‍ പ്രയാണത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു

ഭരതന്‍ | ഫെയ്‌സ്ബുക്ക്

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ട് മലയാള സിനിമയിലെ സുവര്‍ണ കാലഘട്ടമായിരുന്നു

പത്മരാജന്‍ | ഫെയ്‌സ്ബുക്ക്

രതിനിര്‍വേദം, തകര, ഒഴിവുകാലം തുടങ്ങിയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്

സിനിമാ പോസ്റ്റര്‍ | യുട്യൂബ്

എം.ടിയുടെ തിരക്കഥയില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി' ഭരതന്റെ മാസ്റ്റർ പീസ് സിനിമകളിലൊന്നാണ്. 'താഴ്‌വാരം' ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ഹിറ്റ് ചിത്രം

വൈശാലി പോസ്റ്റര്‍ | ഫെയ്‌സ്ബുക്ക്

കെപിഎസി ലളിതയാണ് ഭരതന്റെ ഭാര്യ. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ അടക്കം രണ്ടു മക്കളുണ്ട്

ഭരതനും കെപിഎസി ലളിതയും | ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates