സമകാലിക മലയാളം ഡെസ്ക്
ഭൂമിയിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണെന്ന് നമുക്കെല്ലാം അറിയാം.
എന്നാൽ വലിപ്പം കൊണ്ട് ഭീമനാണെങ്കിലും കടലിലെ ഏറ്റവും അപകടകാരിയായ ജീവി നീലത്തിമിംഗലമല്ല.
മനുഷ്യർ ഭീതിയോടെ നോക്കുന്ന നിരവധി ജീവികൾ സമുദ്രത്തിലുണ്ടെങ്കിലും സമുദ്ര ശാസ്ത്രജ്ഞരും വിദഗ്ധരും കടലിലെ യഥാർത്ഥ കൊടുംവില്ലനായി കണക്കാക്കുന്നത് മറ്റൊന്നിനെയാണ്.
കില്ലർ വെയ്ൽ അഥവാ ഓർക്ക എന്ന് വിളിക്കപ്പെടുന്ന കൊലയാളിത്തിമിംഗലങ്ങളാണ് കടൽലോകം അടക്കിഭരിക്കുന്ന യഥാർത്ഥ വേട്ടക്കാർ.
തിമിംഗലങ്ങളുടെ കൂട്ടത്തിലാണ് ഇവ അറിയപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഡോൾഫിൻ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ജീവിവർഗ്ഗമാണ് ഓർക്കകൾ.
കറുപ്പും വെളുപ്പും ഇടകലർന്ന സവിശേഷമായ ശരീരപ്രകൃതി കാരണം ഇവയെ സമുദ്രത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.
തണുപ്പുകൂടിയ ആർട്ടിക്, അന്റാർട്ടിക് മേഖലകളിലാണ് ഓർക്കകളുടെ പ്രധാന അധിവാസമെങ്കിലും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള സമുദ്രഭാഗങ്ങളിലുമാണ് ഇവയെ വ്യാപകമായി കാണുക
കൃത്യമായ ആസൂത്രണത്തോടെ ഒരു വലിയ സംഘമായാണ് ഇവ സമുദ്രത്തിൽ വേട്ടയാടാനിറങ്ങുന്നത്. ഒരു വേട്ടസംഘത്തിൽ 40 ഓർക്കകൾ വരെ ഉണ്ടാകാറുണ്ട്.
കരയിലെ ചെന്നായ്ക്കൾ കൂട്ടമായി വേട്ടയാടുന്നതിന് സമാനമായ തന്ത്രങ്ങളാണ് കടലിൽ ഓർക്കകളും പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ ‘കടലിലെ ചെന്നായ്ക്കൾ’ എന്നും വിളിക്കാറുണ്ട്.
പലതരം വലിയ മത്സ്യങ്ങൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ എന്നിവയെല്ലാം ഇവയുടെ പ്രധാന ഭക്ഷണമാണ്.
തങ്ങളുടെ ഇരകളെ കീഴ്പ്പെടുത്താൻ നാലിഞ്ചോളം നീളമുള്ള മൂർച്ചയേറിയ പല്ലുകളാണ് ഇവ ഉപയോഗിക്കുന്നത്.
നിലവിൽ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലായി ഏതാണ്ട് അൻപതിനായിരത്തോളം ഓർക്കകൾ ജീവിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates