സമകാലിക മലയാളം ഡെസ്ക്
ചിക്കന്‍ ഐറ്റങ്ങളില്‍ എന്നും വായയില്‍ വെള്ളം നിറയ്ക്കുന്നതാണ് ചിക്കന്‍65.
ചിക്കന്റെ ഏറ്റവും രുചിയുള്ള ഐറ്റത്തിന് എങ്ങനെയാണ് ചിക്കന്‍ 65 എന്ന് പേരു വന്നത് എന്ന് ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകില്ലേ?
ഈ ചിക്കൻ 65 വിദേശത്ത് നിന്ന് വന്നതാണെന്ന് കരുതുന്നുണ്ടോ? എങ്കിൽ അത് തെറ്റാണ്.ആള് തനി ഇന്ത്യക്കാരനാണ്.അതും സൗത്ത് ഇന്ത്യക്കാരൻ
ചിക്കൻ 65ന്റെ പേരിന് പിന്നിലെ കഥ പറഞ്ഞു തരാം.
ചിക്കന്റെ ഈ രുചികരമായ വിഭവം ആദ്യമായി അവതരിപ്പിച്ചത് ചെന്നൈയിലാണ്.
1965-ല്‍ ചെന്നൈയിലെ ബുഹാരി റസ്റ്റോറന്റിലാണ് ചിക്കന്‍ 65 എന്ന വിഭവത്തിന്റെ പിറവി.
ഹോട്ടലിൽ നടന്ന പുതുവർഷ പാർട്ടിയിൽ വിളമ്പിയ ഒരു ചിക്കൻ വിഭവമായിരുന്നു ഇത്.
പാർട്ടിയിൽ എത്തിയ അതിഥികളിൽ ഒരാൾ ഈ വിഭവത്തിന്റേ പേരു ചോദിക്കുകയും, തുടർന്ന് ബുഹാരിയുടെ ഉടമയായ എഎം ബുഹാരി അവിടെവെച്ച് വിഭവത്തിന് ചിക്കൻ 65 എന്ന് പേരിടുകയുമായിരുന്നു.
1965-ല്‍ കണ്ടുപിടിച്ച വിഭവമായതിനാലാണ് താൻ ആ വിഭവത്തിന് ചിക്കൻ 65 എന്ന് പേരിടാന് കാരണമെന്ന് എ എം ബുഹാരി പിന്നീട് വ്യക്തമാക്കിയിരുന്നു.
എന്നാൽ ബുഹാരി ഹോട്ടലിൽ ലഭിക്കുന്ന ഒറിജിനൽ രുചിയല്ല തെരുവോരങ്ങളിലെ കടകളിലും മറ്റു ഹോട്ടലുകളിലും ലഭിക്കുന്ന ചിക്കൻ 65 നുള്ളത്. ബുഹാരിയ്ക്ക് അവരുടേതായ ഒരു രഹസ്യകൂട്ട് തന്നെ ഉണ്ട്.
ഇത് മാത്രമല്ല ഈ പേരുവരാന്‍ കാരണമായി പറയുന്ന മറ്റുചില കഥകളും ഉണ്ട്.
ആദ്യമായി ഈ വിഭവം ഉണ്ടാക്കാന്‍ 65 ചിക്കന്‍ പീസുകള്‍ ഉപയോഗിച്ചാണ് അത് കൊണ്ടാണ് ഈ പേര് വന്നത് എന്നാണ് ഒരു കഥ.
65 തരം മസാലകളില്‍ ഈ വിഭവം ഉണ്ടാക്കാന്‍ കഴിയും എന്നതിനാലാണ് ഈ പേര് വന്നത് എന്നും ,മറ്റൊരു അഭിപ്രായം സൈനികരുടെ മെനുവിലെ 65മത്തെ ഐറ്റം ആയതിനാലാണ് ഇതിന് ചിക്കന്‍ 65 എന്ന് പേരുവന്നത് എന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates