സമകാലിക മലയാളം ഡെസ്ക്
ഫൈനലിൽ മെസിയ്ക്കെതിരെ ടിക്കി ടാക്ക പയറ്റാൻ ലാ മാസിയ വാർത്തെടുത്ത യുവ താരങ്ങൾക്ക് സാധിക്കുമോ?
എന്താണ് ടിക്കി ടാക്ക?
ചെറുതും വേഗതയേറിയതുമായ പാസുകളിലൂടെ പന്തിന്റെ നിയന്ത്രണം കൈവശം വച്ച് എതിരാളിയെ ക്ഷീണിപ്പിക്കുകയും അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയാണ് ടിക്കി ടാക്ക
കളിക്കാർ നിരന്തരം സ്ഥാനം മാറുകയും, പന്ത് നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യും
ടിക്കി-ടാക്കയെ ലോകപ്രശസ്തമാക്കിയത് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയാണ്.
1970-കളിൽ ബാഴ്സയുടെ പരിശീലകനായ യൊഹാൻ ക്രൈഫ് രൂപപ്പെടുത്തിയ ടോട്ടൽ ഫുട്ബോൾ ആശയത്തിലാണ് ടിക്കി ടാക്കയുടെ വേരുകൾ
ബാഴ്‌സലോണയിൽ പെപ് ഗ്വാർഡിയോള നടപ്പിലാക്കിയ ടിക്കി-ടാക്ക ശൈലിയാണ് ഈ രീതിയുടെ ഏറ്റവും മികച്ച പ്രയോഗമായി കണക്കാക്കപ്പെടുന്നത്
ആ കാലഘട്ടത്തിൽ ബാഴ്സലോണ 2 യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, 3 ലാ ലീഗ കിരീടങ്ങൾ, നിരവധി ആഭ്യന്തര-അന്താരാഷ്ട്ര ട്രോഫികൾ എന്നിവ നേടി
അന്ന് ബാഴ്സലോണയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ് കളത്തിൽ മെസിയുണ്ടായിരുന്നു
സാവി, ഇനിയേസ്റ്റ, മെസി തുടങ്ങിയ താരങ്ങൾ പന്തുരുട്ടി തുടങ്ങിയതു തന്നെ ടിക്കി ടാക്കയോടെയാണ്
ടിക്കി ടാക്കയുടെ രീതികളറിയുന്ന മെസിയെ മറുപുറത്തു നേരിടാൻ സ്പെയിൻ ടീമിന് സാധിക്കുമോ?
ലൂയിസ് ഡി ലാ ഫുവെന്റെ കണക്കുകൂട്ടുക എന്താകും?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates