സമകാലിക മലയാളം ഡെസ്ക്
ചുവന്ന കുപ്പായവും തൊപ്പിയും വെളുത്ത താടിയും കുടവയറുമൊക്കെയായി വലിയൊരു മനുഷ്യന്‍. ക്രിസ്മസ് രാവുകളിൽ തോളില്‍ ഒരു സഞ്ചി നിറയെ കുട്ടികള്‍ക്കുള്ള സമ്മാനവുമായി ക്രിസ്മസ് അപ്പൂപ്പന്‍ മാനത്തൂടെ റെയിന്‍ഡിയർ സ്ലീ പായിച്ചു വരുമെന്നാണ് വിശ്വസം.
എന്നാല്‍ ക്രിസ്മസ് അപ്പൂപ്പനെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങളുണ്ട്...
സെന്‍റ് നിക്കോളാസ് സാന്താക്ലോസ് ആയി
സാന്താ ക്ലോസ്, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് അപ്പൂപ്പന്‍ എന്നൊക്കെ കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന സാന്താ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നു. എഡി മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെ ലിസിയ എന്ന പ്രദേശത്ത് ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് പിന്നീട് സാന്താക്ലോസ് എന്ന ഇതിഹാസമായി മാറിയത്.
സാന്താ ക്ലോസ് ഉണ്ടായിട്ട് ഏതാണ്ട് 200 വര്‍ഷം
സെന്‍റ്. നിക്കോളാസ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ജീവിച്ചിരുന്നതെങ്കിലും 18-ാം നൂറ്റാണ്ടില്‍ ന്യൂയോര്‍ക്കിലെ ഒരു ദിനപത്രമാണ് സാന്താ ക്ലോസ് എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.
സാന്തയുടെ ചുവന്ന കുപ്പായം
ഇന്ന് കാണുന്ന സാന്താ ക്ലോസിന്റെ ചുവന്ന കുപ്പായം 1930 കളില്‍ കൊക്കകോള കമ്പനി നടത്തിയ ഒരു ക്യാമ്പയ്‌ന്റെ ഭാഗമാണ്. പിന്നീട് ഇത് ജനപ്രീയമാവുകയായിരുന്നു.
മിസിസ് സാന്താ ക്ലോസ്
19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ദ് ക്രിസ്മസ് ലെജന്റ് എന്ന ചെറു കഥയിലൂടെ ജെയിംസ് റീ ആണ് മിസിസ് ക്ലോസ് എന്ന സങ്കല്‍പ്പ കഥാപാത്രത്തെ അവതരിപ്പിച്ചത്.
സാന്താ ക്ലോസിന് പൈലറ്റ് ലൈസന്‍സും പാസ്പോര്‍ട്ടും
1927-ല്‍ യുഎസ് സര്‍ക്കാര്‍ സാന്താ ക്ലോസിന് ഔദ്യോഗിക പൈലറ്റ് ലൈസന്‍സ് നല്‍കി. 2013-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ സാന്താക്ലോസിനും മിസിസ് ക്ലോസിനും ഔദ്യോഗികമായി പാസ്‌പോര്‍ട്ടും നല്‍കി.
സാന്താ ക്ലോസ് ലുക്ക്
സാന്താ ക്ലോസിന്റെ ഇപ്പോഴത്തെ ജനപ്രീയ ലുക്കിന് പിന്നില്‍ തോമസ് നാസ്റ്റ് എന്ന പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ആണ്. അദ്ദേഹമാണ് സാന്താ ക്ലോസിന് നരച്ച താടിയും വലിയ ശരീരവുമുള്ള പ്രഭുവായ വൃദ്ധന്‍റെ രൂപം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates