സമകാലിക മലയാളം ഡെസ്ക്
'മറ്റൊരാളോട് അനീതി ചെയ്യുമ്പോൾ അതിന്റെ ദോഷം ഒടുവിൽ നമ്മളിലേക്കും എത്തും' എന്നാണ് റാൾഫ് വാൾഡോ എമേഴ്സൺ പറയുന്നത്.
തിരിച്ചടി എല്ലായ്പ്പോഴും പുറത്തുനിന്ന് വരണമെന്നില്ല. തെറ്റ് ചെയ്തതിന്റെ ഫലമായി നമ്മുടെ മനസ്സാക്ഷിയിലും സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന നഷ്ടമാണ് തിരിച്ചടിയെന്നതുകൊണ് എമേഴ്സൺ ഉദ്ദേശിക്കുന്നത്.
ഒരാളെ വഞ്ചിക്കുകയോ അപമാനിക്കുകയോ ചതിക്കുകയോ ചെയ്യുമ്പോൾ ആ വ്യക്തിക്ക് മാത്രമല്ല നഷ്ടം. അത്തരം പ്രവൃത്തികൾ നമ്മുടെ സ്വഭാവത്തെയും ക്രമേണ മോശമായി രൂപപ്പെടുത്തുന്നു.
ഒരാളെ നിരന്തരം വഞ്ചിക്കുന്ന ഒരാൾക്ക് പിന്നീട് മറ്റുള്ളവരുടെ വിശ്വാസം നഷ്ടപ്പെടാം. മറ്റുള്ളവരോട് നമ്മൾ പെരുമാറുന്ന രീതി ഒടുവിൽ നമ്മുടെ സാമൂഹിക ജീവിതത്തെയും ബാധിക്കുമെന്നാണ് എമേഴ്സൺ പറയുന്നത്.
റാൾഫ് വാൾഡോ എമേഴ്സൺ (1803–1882): അമേരിക്കൻ എഴുത്തുകാരനും കവിയും തത്ത്വചിന്തകനും പ്രഭാഷകനുമായിരുന്നു. 19-ാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യത്തെയും ചിന്തയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.
പ്രകൃതിയിലൂടെയും ആത്മപരിശോധനയിലൂടെയും വ്യക്തിയുടെ ഉള്ളിലുള്ള സത്യത്തെ കണ്ടെത്താമെന്ന ആശയം മുന്നോട്ടുവച്ച അതീന്ദ്രിയജ്ഞാന സൈദ്ധാന്തിക പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു എമേഴ്സൺ.
സമൂഹം പറയുന്നതിനെ അന്ധമായി പിന്തുടരുന്നതിനുപകരം സ്വന്തം ചിന്തയിലും മനഃസാക്ഷിയിലും വിശ്വസിക്കണം എന്നാണ് എമേഴ്സൺ വാദിച്ചത്.
ഇന്ത്യൻ തത്വചിന്തയിലെ കർമഫലം എന്ന ആശയവുമായി എമേഴ്സൺന്റെ വാക്കുകൾക്ക് സാമ്യമുണ്ട്. മനുഷ്യന്റെ പ്രവൃത്തികൾക്ക് സ്വാഭാവികമായ ധാർമികവും മാനസികവുമായ പ്രത്യാഘാതങ്ങളുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഒരാളുടെ പരാജയത്തിൽ സന്തോഷിക്കുക, മറ്റൊരാളെ തകർത്തുകൊണ്ട് സ്വന്തം വിജയം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ താൽക്കാലിക വിജയമായി തോന്നാം. എന്നാൽ അത് നമ്മുടെ സ്വത്വത്തെ ദുർബലമാക്കുന്നു.
ഈ വാക്കുകളുടെ അർത്ഥം 'അവൻ ചെയ്ത തെറ്റിന് അവൻ അനുഭവിക്കട്ടെ' എന്നല്ല. മറിച്ച്, തെറ്റ് ചെയ്യുന്ന വ്യക്തിക്ക് ആ പ്രവൃത്തിയുടെ ഫലങ്ങളിൽ നിന്ന് പൂർണമായി രക്ഷപ്പെടാൻ കഴിയില്ല എന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates