മലയാളത്തിന്റെ 'പെരുന്തച്ചന്‍'; എംടിക്ക് നാളെ 91

സമകാലിക മലയാളം ഡെസ്ക്

1933 ജൂലൈ 15ന് പുന്നയൂര്‍ക്കുളത്തെ ടി നാരായണന്‍ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എംടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്

എക്‌സ്പ്രസ് /ഫയല്‍

എംടിയും കുടുംബവും പിറന്നാള്‍ ആഘോഷിക്കുന്നത് മലയാളമാസത്തിലെ നാളനുസരിച്ചാണ്

എക്‌സ്പ്രസ് /ഫയല്‍

ഒരു ബഹുമുഖ പ്രതിഭയായാണ് എംടി മലയാളിക്ക് മുന്നില്‍ വിസ്മയം തീര്‍ത്തത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു

എക്‌സ്പ്രസ് /ഫയല്‍

പത്മഭൂഷണ്‍, ജ്ഞാനപീഠം എന്നിവയുള്‍പ്പെടെ തിളക്കമേറിയ നിരവധി പുരസ്‌ക്കാരങ്ങള്‍ എംടിയെ തേടിയെത്തി

എക്‌സ്പ്രസ് /ഫയല്‍

1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എംടിയുടെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടി.

എക്‌സ്പ്രസ് /ഫയല്‍\

ആദ്യനോവലായ നാലുകെട്ടിന് കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം. പിന്നീട് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു.

എക്‌സ്പ്രസ് /ഫയല്‍

1963ല്‍ സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയെഴുതി എംടി സിനിമയിലേക്കും ചുവടുവെച്ചു.

എക്‌സ്പ്രസ് /ഫയല്‍

1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.

എക്‌സ്പ്രസ് /ഫയല്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates