കൊച്ചി: ടേക് ഓഫ് സിനിമയെക്കുറിച്ച് കേട്ട വേറിട്ട സിനിമാറിവ്യൂ സിനിമാനിരൂപകനും മലയാളം സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ എന്‍.വി. മുഹമ്മദ് റാഫിയുടേതാണ്.
മലയാളിയ്‌ക്കൊക്കെ പരിചിതമായതും വളരെ വിദൂരമായി സംഭവിച്ചതല്ലാത്തതുമായ ഒരു സംഭവകഥയാണ് ടേക് ഓഫ് സിനിമയുടെ കഥ. സംഭവകഥയായതുകൊണ്ടും അടുത്തിടെ നടന്നതുമായതുകൊണ്ടും ഈ കഥകളൊന്നും ആരും മറന്നിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു കഥ ചെയ്യുന്നത് ഏറെ വെല്ലുവിളിയാകാം. എങ്കിലും ചില കച്ചവടതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാകാം സംഭവകഥയില്‍നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങളുടെ മതാന്തരീക്ഷംപോലും മാറ്റിയത് എന്ന് നേരത്തെ പലരും ആക്ഷേപമുന്നയിച്ചിരുന്നു.
മുഹമ്മദ് റാഫി നടത്തുന്ന നിരീക്ഷണങ്ങള്‍ വ്യത്യസ്തമാണ്. മുഹമ്മദ് റാഫിയുടെ പോസ്റ്റ് ഇവിടെ വായിക്കാം:
ട്രാഫിക് രാജേഷ് പിള്ള ഫൗണ്ടേഷന്‍ മലയാള സിനിമയോട് ഇങ്ങിനെ ഒരു ദ്രോഹം ചെയ്യുന്നതിനെക്കാളും നല്ലത് കേരളത്തിലെ മാപ്‌ളാരും മോഹന്‍ പിള്ളയോ മറ്റോ ആയി വേഷമിട്ട പ്രേം പ്രകാശും കൂടി പിരിവെടുത്ത് രാജേഷ് പിള്ളയുടെ കുടുംബത്തിന് എന്തേലും അങ്ങ് കൊടുക്കുന്നതായിരുന്നു. ചിരിച്ചിര് ച്ച് മടുത്തു. അവിടെ നിസ്‌കാരം ഇവിടെ കുരിശ് മാല
അവിടെ വെടി ഇവിടെ ബോംബ് ബ്‌ളാസ്റ്റിങ്ങ്. അവിടെ ഉമ്മാനെ വിളിച്ച് കരയുന്ന പാവം കേരള ഐ എസ്.ഇവിടെ യാസര്‍ അറഫാത്ത് കോസ്റ്റ്യും ബ്രാന്റ് ഐ.എസ്.
ഈ സിനിമ എഴുതിയവര്‍ക്ക് ഓര്‍ക്കാന്‍ പഴയ ഒരു സംഭവം പറയാം.
ഒരിക്കല്‍ യാസര്‍ അറഫാത്ത് ഗോ ബേക്
ഗോ ബാക് വിളികള്‍ കൊണ്ട് പ്രതിരോധിച്ച ഇന്ത്യയിലെ പൗരന്‍മാരോട് അറഫാത്ത് തിരിച്ചു ചോദിച്ചു.
വേര്‍ ഷുഡ് ഐ ഗോ
രാജ്യമില്ലാത്ത ഞാന്‍ എങ്ങോട്ട് പോവും?
ദലൈലാമയും അത് തന്നെ ചോദിക്കും നമ്മോട്.
ജൂതന്‍ മാര്‍ ഡീല് ചെയ്യുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന കിണാശ്ശേരിയെ മാപ്‌ളാരെ തലയില്‍ വെച്ച് കെട്ടാനുള്ള സൈക്കഡളോ ജിക്കല്‍ മൂവ്‌മെന്റായി ഇത് ഞാന്‍ ആരോപിക്കുന്നു. സുര്‍ത്ത്ക്കളെ ആരോപിക്കുന്നു. പുലി മുരുകന്‍ രണ്ടാം ഭാഗം പോലെ തോന്നിപ്പിച്ചു ഇടയ്‌ക്കൊക്കെ ഈ സിനിമ. എല്ലാവരും കേറി ഇതിനെയും കോടി ക്‌ളബ്ബിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ. മലയാള കച്ചവട സിനിമ കാണില്ല എന്ന തീരുമാനം പുന:സ്ഥാപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ