പൊട്ടിക്കരഞ്ഞ്‌ കത്രീന കൈഫ്; പ്രീയപ്പെട്ടവളുടെ കണ്ണീര്‍ തുടക്കാന്‍ സുല്‍ത്താനായി സല്‍മാന്‍ ഖാന്‍

റിലീസിന് തയാറെടുക്കുന്ന ടൈഗര്‍ സിന്താ ഹെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ഡാന്‍സ് ചാമ്പ്യന്‍ എന്ന റിയാലിറ്റ് ഷോയില്‍ എത്തിയപ്പോഴാണ് കത്രീനക്കായി സല്‍മാന്‍ സ്‌റ്റേജില്‍ ഇറങ്ങിയത്
പൊട്ടിക്കരഞ്ഞ്‌ കത്രീന കൈഫ്; പ്രീയപ്പെട്ടവളുടെ കണ്ണീര്‍ തുടക്കാന്‍ സുല്‍ത്താനായി സല്‍മാന്‍ ഖാന്‍

ല്‍മാന്‍ ഖാനിന്റെ പ്രീയപ്പെട്ട നായികയാണ് കത്രീനകൈഫ്. പ്രണയം തകര്‍ന്നതിന് ശേഷവും മികച്ച സൗഹൃദമാണ് ഇരുവരും സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ പ്രീയപ്പെട്ടവള്‍ കരഞ്ഞാല്‍ വെറും കാഴ്ചക്കാരനായി നോക്കി നില്‍ക്കാന്‍ സല്‍മാനാവില്ല. കത്രീനയുടെ കണ്ണിര്‍ തുടക്കാന്‍ ഡാന്‍സ് ചെയ്യാന്‍ പോലും ഈ മസില്‍മാന്‍ തയാറാവും. റിലീസിന് തയാറെടുക്കുന്ന ടൈഗര്‍ സിന്താ ഹെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ഡാന്‍സ് ചാമ്പ്യന്‍ എന്ന റിയാലിറ്റ് ഷോയില്‍ എത്തിയപ്പോഴാണ് കത്രീനക്കായി സല്‍മാന്‍ സ്‌റ്റേജില്‍ ഇറങ്ങിയത്. 

പരിപാടിയില്‍ അതിഥിയായി എത്തിയ കത്രീന ഒരു മത്സരാര്‍ത്ഥിയുടെ ഡാന്‍സ് കണ്ട് കരയുകയായിരുന്നു. 2003 ലെ സല്‍മാന്റെ ഹിറ്റ് മൂവിയായ തേരെ നാം എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രണയാര്‍ദ്രമായ അവതരണം കണ്ട് വികാരാതീതയായ കരീന കരയാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ ചിത്രീകരണം പത്ത് മിനിറ്റ് നിര്‍ത്തിവെക്കേണ്ടതായി വന്നു. ആശ്വസിപ്പിക്കാന്‍ സല്‍മാന്‍ എത്തിയതോടെയാണ് കത്രീന ആത്മസംയമനം വീണ്ടെടുത്തത്. ചിത്രീകരണം വീണ്ടും ആരംഭിച്ചതിന് ശേഷം കത്രീനയെ ചിരിപ്പിക്കാന്‍ സല്‍മാന്‍ ഡാന്‍സ് കളിക്കുകയായിരുന്നു. സുല്‍ത്താന്‍ എന്ന സിനിമയിലെ ജഗ് ഗൂമേയ എന്ന ഗാനത്തിനൊപ്പമാണ് താരം ചുവടു വെച്ചത്. പിന്നീട് കത്രീനയും ഡാന്‍സില്‍ പങ്കു ചേര്‍ന്നു. 

ഡിസംബര്‍ 22 ന് ഇറങ്ങാന്‍ പോകുന്ന ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് സല്‍മാനും കത്രീനയും. മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍, കത്രീനയെ വാനോളം പുകഴ്ത്തിയിരുന്നു. കത്രീനയ്ക്ക് തന്റെ കുറവുകള്‍ വ്യക്തമായി അറിയാമെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഇത് പരിഹരിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. സിനിമ മേഖലയിലേക്ക് വരുമ്പോള്‍ ഡാന്‍സ് കളിക്കാന്‍ അറിയില്ലായിരുന്ന താരത്തിന് ഇന്ന് പ്രിയങ്ക ചോപ്രയേയും ദീപിക പദുക്കോണിനേയും ഡാന്‍സ് ചെയ്ത് തോല്‍പ്പിക്കാനാവും എന്നു വരെ അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com