രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി, പിന്നെ കോള്‍ വന്നു: വഴങ്ങാതായപ്പോള്‍ അവസരം നഷ്ടപ്പെട്ടു: കനി കുസൃതി

രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു.
രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി, പിന്നെ കോള്‍ വന്നു: വഴങ്ങാതായപ്പോള്‍ അവസരം നഷ്ടപ്പെട്ടു: കനി കുസൃതി

ലച്ചിത്രമേഖലയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ചലച്ചിത്ര താരം കനി കുസൃതി രംഗത്തെത്തിയിരിക്കുകയാണ്. അഡ്ജസ്റ്റ്‌മെന്റിന് തയാറാവാത്തതിനാല്‍ സിനിമയിലെ നായികാ സ്ഥാനം നഷ്ടപ്പെട്ടുവെന്നാണ് കനി പറയുന്നത്. പക്ഷേ ആരുടെയും പേര് വെളിപ്പെടുത്താന്‍ കനി തയാറായിട്ടില്ല. അത് തന്റെ എത്തിക്‌സ് ആണെന്നാണ് ഇവര്‍ പറയുന്നത്. 

'പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ്  ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. 'മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

അതേസമയം സിനിമാരംഗത്തുള്ള എല്ലാവരും മോശം ആള്‍ക്കാര്‍ അല്ലെന്ന് പറഞ്ഞ കനി കുഴപ്പക്കാരെന്ന് അറിയുന്നവരുടെ സിനിമകളില്‍ ജോലി ചെയ്യാതിരിക്കലാണ് ചെയ്യുകയെന്ന് പറയുന്നു. 'എല്ലാവരും അങ്ങിനെയാണെന്ന് പറയുന്നില്ല. ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സിനിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്ന് പോലും മനസ്സിലാകുകപോലും ഇല്ലായിരുന്നു. സിനിമ എന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു'

ഇവരുടെ രീതി ആദ്യം വിളിക്കുമ്പോള്‍ ഈ വര്‍ക്ക് നമുക്ക് ഒന്നിച്ചു ചെയ്യണമെന്നും മറ്റൊരു വര്‍ക്ക് വരുന്നുണ്ട് അതില്‍ നീ ഏതായാലുമുണ്ട് എന്നൊക്കെ പറഞ്ഞ് സ്വാധീനിക്കുന്നതാണ്. പിന്നെ പതുക്കെ കാര്യത്തിലേക്ക് കടക്കും' - കനി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com