നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജനിലിയ വീണ്ടും സ്‌ക്രീനില്‍: ചടുലമായ നൃത്തരംഗങ്ങള്‍ കാണാം

ആദ്യസിനിമ മുതല്‍ അവള്‍ക്കുള്ള സ്‌ക്രീന്‍ മാജിക് അതു പോലെ തന്നെയുണ്ടെന്നാണ് ഭര്‍ത്താവായ റിതേഷിന്റെ കമന്റ്.
നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജനിലിയ വീണ്ടും സ്‌ക്രീനില്‍: ചടുലമായ നൃത്തരംഗങ്ങള്‍ കാണാം

രു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നാണ് ജനിലിയ ഡിസൂസ ചലച്ചിത്രലോകത്തേക്ക് കടന്നു വന്നത്. തെന്നിന്ത്യന്‍ സിനിമാരംഗത്തു നിന്ന് നേരെ ബോളിവുഡിലെത്തിയ ജനിലിയ ബോളിവുഡ് താരം റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിന് ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്നു. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പം ഇടയ്ക്ക് പുറത്തുവരുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് ജനിലിയ.

ഇപ്പോള്‍ താരവും ഭര്‍ത്താവായ റിതേഷ് ദേശ്മുഖും ഒന്നിച്ച് സ്‌ക്രീനിലെത്തുകയാണ്. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം 'മൗലി'യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഒരു അതിഥിവേഷത്തിലാണ് ജെനീലിയ എത്തുന്നത് എന്നും വാര്‍ത്തകളുണ്ട്.

ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാനത്തിലാണ് ഇവര്‍ ഒന്നിച്ചെത്തിയത്. റിതേഷ് തന്നെയാണ് ഈ ഗാനം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. വെള്ളവസ്ത്രത്തില്‍ അതിസുന്ദരിയായാണ് ജെനീലിയ പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കുസൃതിയും കുറുമ്പും കുട്ടിത്തമുള്ള മുഖവവുമായി സ്‌ക്രീനിനെ ത്രസിപ്പിക്കുന്ന ജെനീലിയയെ ആരാധകര്‍ക്ക് വീണ്ടുമൊരിക്കല്‍ കൂടി കാണാം.

ആദ്യസിനിമ മുതല്‍ അവള്‍ക്കുള്ള സ്‌ക്രീന്‍ മാജിക് അതു പോലെ തന്നെയുണ്ടെന്നാണ് ഭര്‍ത്താവായ റിതേഷിന്റെ കമന്റ്. 'പുതിയ ഗാനം, ദുവാന്‍ ടാക്ക്. നാലു വര്‍ഷങ്ങള്‍ക്കൊപ്പം ഭാര്യ ജെനീലിയയ്ക്ക് ഒപ്പം അഭിനയിക്കുകയാണ്. ആദ്യചിത്രം മുതല്‍ ഇതുവരെയുള്ള സ്‌ക്രീനിലെ അവളുടെ മാജിക് അതുപോലെ തന്നെ തുടരുന്നു,'- റിതേഷ് ട്വീറ്റ് ചെയ്തു. 

'തേരേ നാല്‍ ലവ് ഹോ ഗയാ', 'തുജെ മേരി കസം', 'മസ്തി' തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012ലാണ് വിവാഹിതരാവുന്നത്. റയാന്‍, റയാല്‍ എന്നിങ്ങനെ രണ്ടു ആണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെര്‍ഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങള്‍ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയില്‍ നിന്നും നീണ്ട റിതേഷ് അവധിയെടുത്തതും വാര്‍ത്തയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com